ഫ്‌ലോറിഡ; ഫ്‌ലോറിഡയില്‍ കാറിന് തീപിടിച്ച് കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു. കുട്ടികളെ കാറിലിരുത്തി യുവതി ഒരു മാളിലെ കടയില്‍ മോഷണം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടികള്‍ക്കെതിരായ അശ്രദ്ധയുടെ പേരിലാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മെയ് 26-ന് സെമിനോള്‍ കൗണ്ടിയിലാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന് 24 കാരിയായ അലിസിയ മൂറാണ് അറസ്റ്റിലായത്. അമ്മ ഒരു കുറ്റകൃത്യം ചെയ്യുന്നതിനിടെയാണ് കുട്ടികള്‍ ഇരുന്ന കാറിന് തീപിടുത്തമുണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂര്‍ തന്റെ വാഹനം ഒവിഡോ മാള്‍ ബൊളിവാര്‍ഡിലെ ഒരു പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത് ഒരു കടയിലേക്ക് പോയതായി അറസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.
തീപിടിച്ച കാറില്‍ നിന്ന് കുട്ടികളെ പുറത്തെടുക്കാന്‍ കടയിലുണ്ടായിരുന്നവര്‍ ശ്രമിക്കുന്നതിനിടെ മോഷണം നടത്തിയ സാധനങ്ങള്‍ ഉപേക്ഷിച്ച് യുവതി കുട്ടികളുടെ അടുത്തേക്ക് ഓടി. കുട്ടികളെ അര്‍നോള്‍ഡ് പാമര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, ഒരു പെണ്‍കുട്ടിയുടെ മുഖത്തും ചെവിയിലും ഫസ്റ്റ് ഡിഗ്രി പൊള്ളലേറ്റതിന് ചികിത്സിച്ചുവെന്ന് പോലീസ് പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം നിര്‍ണ്ണയിച്ചിട്ടില്ല. എന്നാല്‍ 'മൂര്‍ അവഗണന കാണിച്ചിരുന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയില്ല എന്നാണ് അറസ്റ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സെമിനോള്‍ കൗണ്ടി ഷെരീഫ് ഓഫീസ് മൂറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് കുട്ടികള്‍ ഉള്‍പ്പെട്ട സംഭവത്തിന് കുറ്റം ചുമത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്