ആക്രമണ ആയുധ നിരോധനം: ട്രാന്‍സ്‌ഫോബിക് പരാമര്‍ശവുമായി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍

MARCH 30, 2023, 1:58 PM

വാഷിംഗ്ടണ്‍:  നാഷ്വില്ലെ ആക്രമണത്തെക്കുറിച്ചുള്ള മര്‍ജോറി ടെയ്ലര്‍ ഗ്രീന്റെ ട്രാന്‍സ്‌ഫോബിക് പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ജാരെഡ് മോസ്‌കോവിറ്റ്‌സ് രംഗത്ത്.  ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ ഹിയറിംഗിനിടെ ബുധനാഴ്ചയാണ് സംഭവം. ഒരു സ്‌കൂളില്‍ മൂന്ന് മുതിര്‍ന്നവരും മൂന്ന് കൊച്ചുകുട്ടികളും മരിച്ച ഭീകരമായ ആക്രമണത്തിന്റെ കുറ്റാരോപണത്തില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടി.

വെടിയുതിര്‍ത്തത് ഒരു സ്ത്രീയാണെന്ന് നിയമപാലകര്‍ ആദ്യം വിശേഷിപ്പിച്ചെങ്കിലും പ്രതി ഒരു ട്രാന്‍സ്ജെന്‍ഡര്‍ പുരുഷനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഹെയ്ല്‍ എന്ന പേരാണ് പോലീസ് നല്‍കിയതെങ്കിലും സംശയിക്കുന്നയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എയ്ഡന്‍ എന്നാണ് വിളിച്ചിരുന്നത്.

കൊലയാളി ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞത് യാഥാസ്ഥിതിക വലതുപക്ഷത്ത് ട്രാന്‍സ് വിരുദ്ധ വിദ്വേഷത്തിന്റെ തീ ആളിക്കത്തിച്ചു. ഇത്തരം കൂട്ട വെടിവയ്പ്പുകളില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് സ്‌കൂള്‍ വെടിവയ്പുകള്‍ സിസ്ജെന്‍ഡര്‍ പുരുഷന്മാരാണ് നടത്തുന്നതെങ്കിലും ഗ്രീന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ നാഷ്വില്ലെ ഷൂട്ടറുടെ ഐഡന്റിറ്റിയ്ക്ക് പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് വാദിച്ചു.

vachakam
vachakam
vachakam

നാഷ്വില്ലെ ഷൂട്ടറെ കൂട്ടക്കൊല നടത്താന്‍ പ്രേരിപ്പിച്ചത് അവരിലെ 'ഹോര്‍മോണുകള്‍' ആണെന്ന് ഗ്രീന്‍ അവകാശപ്പെട്ടു. ഇതോടെ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം ജാരെഡ് മോസ്‌കോവിറ്റ്‌സ് ''എന്റെ സമയം വീണ്ടെടുക്കുന്നു എന്ന് പറഞ്ഞ് തനിക്ക് അനുവദിച്ച ചോദ്യാവലിയില്‍ സംസാരിച്ചിരുന്ന ഗ്രീനിനെ നിശബ്ദയാക്കി.

തുടര്‍ന്ന് അദ്ദേഹം ഗ്രീനിനും ജിഒപിക്കും എതിരെ തിരിഞ്ഞു: നിങ്ങള്‍ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അര്‍ഹതയില്ലാത്ത ആളുകള്‍ക്ക്, യുദ്ധായുധങ്ങള്‍ കൈവശം വയ്ക്കാന്‍ മാനസികമായി ശേഷിയില്ലാത്ത ആളുകള്‍ക്ക് ആ ആയുധങ്ങള്‍ വാങ്ങാനും സ്‌കൂളുകളിലേക്ക് പോകാനും കഴിയുന്നത് എളുപ്പമാക്കിയെന്ന് ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam