മെക്സിക്കോ: വടക്കന്‍ മെക്‌സിക്കോയിലെ ഗ്വാഡലജാര നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു തോട്ടില്‍ നിന്ന് മനുഷ്യ അവശിഷ്ടങ്ങള്‍ അടങ്ങിയ 45 ബാഗുകള്‍ കണ്ടെത്തി. ഇതില്‍ എത്ര മൃതദേഹങ്ങള്‍ ഉണ്ടെന്ന് നിര്‍ണ്ണയിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
വനാതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തിയ ബാഗുകളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും അവശിഷ്ടങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങളും സിവില്‍ ഡിഫന്‍സും ഒരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തോട്ടില്‍ നിന്ന് അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു. കൂടുതല്‍ വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ വരും ദിവസങ്ങളിലും തുടരും.
കഴിഞ്ഞയാഴ്ച കാണാതായ ഏഴു യുവാക്കള്‍ക്കായി അധികൃതര്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ അവരുണ്ടോ എന്ന് വ്യക്തമല്ല. ശരീരഭാഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് സ്ഥലത്ത് അന്വേഷണം നടത്തിയതെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
ചൊവ്വാഴ്ച മനുഷ്യാവശിഷ്ടങ്ങളുള്ള ഒരു കറുത്ത പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഠിനമായ ഭൂപ്രദേശവും സൂര്യപ്രകാശത്തിന്റെ അഭാവവും കാരണം, ബുധനാഴ്ചയും അന്വേഷണം പുനരാരംഭിച്ചു. അവശിഷ്ടങ്ങള്‍ പൂര്‍ണമായി കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
മെക്സിക്കോയില്‍ 110,000-ലധികം ആളുകള്‍ കാണാതായിട്ടുണ്ട്, ഫെഡറല്‍ ഗവണ്‍മെന്റ് ഡാറ്റ പ്രകാരം 15,000 പേരുമായി ഏറ്റവും കൂടുതല്‍ കാണാതായ ആളുകളുള്ള സംസ്ഥാനമാണ് ജാലിസ്‌കോ. മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും ആയിരക്കണക്കിന് തിരിച്ചറിയപ്പെടാത്ത അവശിഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്