ഫുട്ബോൾ ലോകം രണ്ട് പതിറ്റാണ്ടുകളായി ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ അച്ചുതണ്ടിന് ചുറ്റും കറങ്ങുകയാണ്.സ്പാനിഷ് ലാലിഗയിൽ ഒമ്പത് സീസണുകളിൽ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. മെസ്സി ബാഴ്‌സലോണയിലും ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡിലും.
ആ സമയത്താണ് ഇരുവരും തമ്മിലുള്ള സൗഹൃദം അതിന്റെ പാരമ്യത്തിലെത്തിയത്. ഫുട്ബോൾ ലോകം കണ്ട മഹാപ്രതിഭകളുടെ വളർച്ച അവിടെ തുടങ്ങുന്നു. ലോകമെമ്പാടും ആരാധകരെ നേടിയ ഇരുവരെയും തങ്ങളുടെ വ്യത്യസ്തമായ കളിയും കളിക്കളത്തിലെ പ്രകടനവും കൊണ്ട് താരതമ്യം ചെയ്യുക അസാധ്യമാണ്.
ഇരുവരും റെക്കോഡുകള്‍ വാരിക്കൂട്ടുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. പിന്നാലെയാണ് ഇരുവരും കൂടുമാറ്റം നടത്തുന്നത്. മെസ്സി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കും ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കും പിന്നാലെ സൗദി ക്ലബായ അല്‍ -നസ്റിലേക്കും.
ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്‍റെ കുടുംബവും അര്‍ജന്‍റൈൻ സൂപ്പര്‍താരത്തെ കുറിച്ച് വീട്ടില്‍ ഒരിക്കലും സംസാരിക്കാറില്ല. ഇതിനു പിന്നിലെ കാരണം ക്രിസ്റ്റ്യാനോയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. വീട് എന്നത് പോര്‍ചുഗീസ് ഐക്കണിന്‍റെ സുരക്ഷിത ഇടമാണ്, അവിടെ പുറം ലോകത്തെ കാര്യങ്ങളെ കുറിച്ച് സംസാരിക്കാറില്ലെന്നുമാണ് സഹോദരി കാറ്റിയ അന്ന് പറഞ്ഞത്.
'വീട്ടില്‍ മെസ്സിയെ കുറിച്ച് സംസാരിക്കാറില്ല. വാതിലിനു പിന്നില്‍ വലിയ കൊടുങ്കാറ്റുണ്ടെന്ന് ക്രിസ്റ്റ്യാനോക്ക് അറിയാം. അവൻ പുറംലോകത്തുനിന്ന് അകത്തേക്ക് കടക്കുമ്ബോള്‍ അവന് സുരക്ഷിതത്വം ഉണ്ടാകണം. അവിടെ വെച്ചാണ് ക്രിസ്റ്റ്യാനോ ഊര്‍ജം വീണ്ടെടുക്കുന്നത്' -കാറ്റിയ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്