ജർമനിയിലെ പ്രധാന നോക്കൗട്ട് ഫുട്‌ബോൾ ടൂർണമെന്റായി ജർമൻ കപ്പിൽ റെഡ്ബുൾ ലെയ്പസിഗിന്റെ മുത്തം. കലാശപ്പോരിൽ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചാണ് ലെയ്പ്‌സിഗ് ഈ കിരീടമുയർത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ലെയ്പ്‌സിഗ് ജർമൻ കപ്പ് ജേതാക്കളാകുന്നത്.
ബെർലിനിൽ നടന്ന കലാശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലെയ്പ്‌സിഗിന്റെ വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 71-ാം മിനിറ്റിൽ ഫ്രഞ്ച് താരം ക്രിസ്റ്റോഫർ എൻകുൻകുവും 85-ാം മിനിറ്റിൽ ഹംഗേറിയൻ താരം ഡൊമിനിക്ക് സൊബോസ്ലായിയുമാണ് ലെയ്പ്‌സിഗിനായി ഗോളുകൾ നേടിയത്. സൊബോസ്ലായി നേടിയ ഗോളിന് വഴിയൊരുക്കിയത് എൻകുൻകുവാണ്.
സീസണിനിടയ്ക്ക് പരിശീലകനായി ചുമതലയേറ്റ
മാർക്കോ റോസിന്റെ കീഴിലെ ലെയ്പ്‌സിഗിന്റെ ആദ്യ കിരീടം കൂടിയാണിത്.
ബുഡസ്‌ലിഗിയിൽ മൂന്നാം സ്ഥാനത്താണ് ഇക്കുറി ലെയ്പ്‌സിഗ് ഫിനിഷ് ചെയ്തത്.
അതുവഴി അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിനും അവർ യോഗ്യത നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്