ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര തൂത്തുവാരി പാക്കിസ്ഥാൻ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 107/8 എന്ന സ്കോർ നേടിയപ്പോൾ പാക്കിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലാണ് വിജയം നേടിയത്.
അവസാന ഓവറിൽ 8
റൺസായിരുന്നു പാക്കിസ്ഥാൻ നേടേണ്ടിയിരുന്നത്. രണ്ട് പന്തിൽ 4 റൺസെന്ന
നിലയിൽ ബിസ്മ മാറൂഫ് 2 ഡബിൾ നേടി ടീമിന്റെ 4 വിക്കറ്റ് വിജയം
ഒരുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കൻ ഓപ്പണിംഗ്
കൂട്ടുകെട്ട് 69 റൺസ് നേടിയെങ്കിലും തുടരെ വിക്കറ്റുകൾ നഷ്ടമായി
ശ്രീലങ്കയുടെ ഇന്നിംഗ്സ് 107 റൺസിലൊതുങ്ങുകയായിരുന്നു.
ഹസിനി പെരേര(24), ചാമരി അത്തപ്പത്തു(37) എന്നിവർക്ക് ശേഷം 83/7 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നൂറ് കടത്തിയത്.അനുഷ്ക സഞ്ജീവനി(14), സുഗന്ദിക കുമാരി(10) എന്നിവർ ചേർന്ന് 24 റൺസാണ് എട്ടാം വിക്കറ്റിൽ നേടിയത്.
ചേസിംഗിനിറങ്ങിയ പാക്കിസ്ഥാനെ വിക്കറ്റുകളുമായി സമ്മർദ്ദത്തിലാക്കുവാൻ ശ്രീലങ്കയ്ക്ക് സാധിച്ചു. മുനീബ അലി 25 റൺസുമായി ടോപ് സ്കോറർ ആയപ്പോൾ ആലിയ റിയാസ്(17), നിദ ദാർ(14), ബിസ് മാറൂഫ്(15*) എന്നിവർ വിജയികൾക്കായി റൺസ് കണ്ടെത്തി.
ശ്രീലങ്കയ്ക്കായി ഒഷാഡി രണസിംഗേ മൂന്നും കവിഷ ദിൽഹാരി രണ്ടും വിക്കറ്റ് നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്