പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കൂറ്റൻ അട്ടിമറി. റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്‌വദേവ് ആദ്യ റൗണ്ടിൽ തന്നെ തോൽവിയോടെ പുറത്തായി. മത്സരത്തിൽ ബ്രസീലിന്‍റെ ലോക 172-ാം നമ്പർ താരം തിയാഗോ സെയ്‌ബോത്താണ് മെദ്‌വദേവിനെ അട്ടിമറിച്ചത്.
അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മെദ്‌വദേവ് അടിയറവ് പറഞ്ഞത്. സ്‌കോർ: 7-6 (7/5), 6-7 (6/8), 2-6, 6-3, 6-4.ആദ്യ സെറ്റിൽ തന്നെ അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടുകൊണ്ടാണ് മെദ്‌വദേവ് തുടങ്ങിയത്. എന്നാൽ തൊട്ടടുത്ത രണ്ട് സെറ്റുകളിൽ വിജയിച്ച് രണ്ടാം നമ്പർ താരം ശക്‌തമായി തന്നെ മത്സരത്തിലേക്ക് തിരിച്ചെത്തി.
എന്നാൽ നിർണായകമായ അവസാന രണ്ട് സെറ്റുകളിൽ മെദ്‌വദേവിന് കാലിടറുകയായിരുന്നു. അതേസമയം യോഗ്യത റൗണ്ട് കളിച്ചെത്തിയ 23 കാരനായ തിയാഗോ സെയ്‌ബോത്തിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം വിജയത്തോടെ മറ്റൊരു തകർപ്പൻ നേട്ടവും സെയ്‌ബോത്തിന് സ്വന്തമാക്കാനായി. 2000ലെ ഫ്രഞ്ച് ഓപ്പണിൽ പീറ്റ് സാംപ്രാസിനെ മാർക്ക് ഫിലിപ്പോസിസ് തോൽപ്പിച്ചതിന് ശേഷം 23 വർഷത്തിനിടെ ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ ആദ്യ രണ്ട് സീഡുകളെ പുറത്താക്കുന്ന കളിക്കാരനായി സെയ്‌ബോത്ത്.
അതേസമയം പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ് കാര്‍ലോസ് അല്‍കാരെസ്, നാലാംസീഡ് കാസ്പെര്‍ റൂഡ് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ അമേരിക്കയുടെ 16-ാം സീഡ് ടോമി പോള്‍ സ്വിസ് താരം ഡൊമിനിക് സ്‌റ്റീഫന്‍ സ്‌റ്റിക്കറിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍: 6-3, 6-2, 6-4. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്, ചിലിയുടെ നിക്കോളാസ് ജാറി, ആന്ദ്രെ വാവസോറി, ജെനാറോ ഒലിവിയേറി എന്നിവരും ആദ്യ റൗണ്ടില്‍ ജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്