അയർലണ്ടിനെ 172 റൺസിന് ഓൾഔട്ടാക്കിയ ശേഷം ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിവസം 152/1 എന്ന സ്‌കോറിൽ അവസാനിപ്പിച്ച് ഇംഗ്ലണ്ട്. സാക്ക് ക്രോളി ബെൻ ഡക്കറ്റ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 109 റൺസ് നേടിയപ്പോൾ 45 പന്തിൽ 56 റൺസ് നേടിയ ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ക്രോളിയെ അയർലണ്ടിന്റെ അരങ്ങേറ്റക്കാരൻ താരം ഫിയോൺ ഹാൻഡ് ആണ് പുറത്താക്കിയത്.
പിന്നീട് ഡക്കറ്റ് ഒല്ലി പോപ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 43 റൺസ് നേടി. ബെൻ ഡക്കറ്റ് 60 റൺസും ഒല്ലി പോപ് 29 റൺസുമാണ് നേടിയത്. അയർലണ്ടിന്റെ സ്‌കോറിന് 20 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോൾ.
ഇംഗ്ലണ്ടിനു
വേണ്ടി ബ്രോഡ് അഞ്ചും ജാക്ക് ലീഷ് മൂന്നും മാത്യു പോട്‌സ് 2 വിക്കറ്റും
നേടി. 36 റൺസ് നേടിയ ജെയിംസ് മക്കോല്ലം ആണ് അയർലണ്ടിന്റെ ടോപ് സ്‌കോറർ.
കർടിസ് കാംഫർ 33 റൺസും പോൾ സ്റ്റിർലിംഗ് 30 റൺസുമാണ് അയർലണ്ടിനായി നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്