റിയാദ്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും ഒന്നാമത്. അഞ്ച് ബാലൺ ഡി ഓർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ. കളിക്കളത്തിൽ എതിരാളികൾക്ക് എന്നും തലവേദനയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗൽ ക്ലബ് സ്പോർട്ടിംഗ് ലിസ്ബണിൽ നിന്ന് ആരംഭിച്ച റൊണാൾഡോയുടെ കരിയർ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബ്ബുകളിലൂടെ അൽ നാസറിലെത്തി. അതേസമയം, റൊണാൾഡോ ക്ലബ്ബുകൾക്കായി 724 ഗോളുകളും പോർച്ചുഗലിനായി 123 ഗോളുകളും നേടി.
ഈ ഗോൾ വേട്ട സീസണിൽ ലയണൽ മെസ്സി ഉൾപ്പെടെ നിരവധി കളിക്കാരെ റൊണാൾഡോ നേരിട്ടിട്ടുണ്ട്. ഇവരിൽ ഇംഗ്ലണ്ട് താരം ആഷ്‌ലി കോളിനെയാണ് റൊണാൾഡോ തന്റെ ഏറ്റവും വലിയ എതിരാളിയായി തിരഞ്ഞെടുത്തത്. ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും റൊണാൾഡോയെ നേരിട്ട മുൻ ആഴ്സണലിന്റെയും ചെൽസിയുടെയും ഡിഫൻഡർ ആണ് ആഷ്ലി കോൾ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിൽ കളിച്ച ആറ് സീസണുകളിലും റൊണാൾഡോയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു ആഴ്‌സണലിന്റെ പ്രതിരോധ നിരയിലെ കരുത്തനായ ആഷ്‌ലി കോൾ. താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആഷ്‌ലി കോളിനെ മറികടക്കുകയായിരുന്നുവെന്ന് റൊണാൾഡോ പറഞ്ഞു.
കാരണം, രണ്ടാമതൊരു ശ്വാസമെടുക്കാന്‍ കോള്‍ നിങ്ങളെ അനുവദിക്കില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കോളിനെ മറികടക്കുക വലിയ വെല്ലുവിളിയായിരുന്നു. കരിയറില്‍ ഏറ്റവും ആദരം തോന്നിയ കളിക്കാരനെക്കുറിച്ചുളള ചോദ്യത്തിനും മുമ്പ് റൊണാള്‍ഡോ മറുപടി നല്‍കിയിരുന്നു.
ലിയോണല്‍ മെസിയും ഞാനും വലിയ എതിരാളികളാണെന്നാണ് ആളുകളുടെ ധാരണ, ഞങ്ങള്‍ അടുത്ത സുഹൃത്തുകളല്ലെങ്കിലും എല്ലായ്പ്പോഴും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവര്‍ ആണെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. എന്നാല്‍ കരിയറില്‍ ഏറ്റവും വലിയ എതിരാളി മെസിയാണോ റൊണാള്‍ഡോ ആണോ എന്ന ചോദ്യത്തിന് മുമ്പ് കോള്‍ നല്‍കിയ മറുപടി അത് മെസിയാണെന്നതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്