ബുഡാപെസ്റ്റ്: യൂറോപ്പ് ലീഗ് ഫൈനൽ തോൽവിയ്ക്ക് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിയെ ആക്രമിച്ച് എ.എസ്.റോമ ആരാധകർ. ഇംഗ്ലണ്ടുകാരനായ റഫറി ആന്റണി ടെയ്‌ലറെയും കുടുംബത്തെയുമാണ് ആരാധകർ ആക്രമിച്ചത്. ഫൈനലിൽ റോമയെ കീഴടക്കി സെവിയ്യ കിരീടം നേടിയിരുന്നു.
മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബുഡാപെസ്റ്റ് വിമാനത്താവളത്തിൽവെച്ചാണ് റഫറിയ്ക്കും കുടുംബത്തിനുമെതിരെ ആരാധകർ ആക്രമണം നടത്തിയത്. കസേരയും വെള്ളക്കുപ്പികളുമെല്ലാമെറിഞ്ഞ് ആരാധകർ റഫറിയ്‌ക്കെതിരെ രോഷം തീർത്തു.
മത്സരത്തിൽ
റഫറി സെവിയ്യയ്ക്കനുകൂലമായാണ് നിന്നതെന്നാണ് ആരാധകരുടെ പക്ഷം. റോമ
പരിശീലകൻ ഹോസെ മൗറീന്യോയും സമാന അഭിപ്രായം ഉന്നയിച്ചിരുന്നു. റഫറി
സ്പാനിഷുകാരനാണെന്നാണ് മൗറീന്യോ തുറന്നടിച്ചത്. മത്സരത്തിൽ റഫറി 14
മഞ്ഞക്കാർഡുകളാണ് വിധിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം 1-1 ന്
സമനിലയിൽ നിന്നതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.
ഷൂട്ടൗട്ടിൽ 4-1 നാണ് സെവിയ്യ ജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്