2008ൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് കോളേജ് കുമാരൻ. തുളസിദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് വിമല രാമനാണ്. ചിത്രത്തിൽ മോഹൻലാൽ വാങ്ങിയ പ്രതിഫലത്തെ കുറിച്ച് തുളസിദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഒരു കോടിയാണ് ചിത്രത്തിനായി മോഹൻലാലിന് പറഞ്ഞിരുന്നതെന്നും എന്നാൽ അദ്ദേഹം അത്രയും രൂപ വാങ്ങിയില്ലെന്നും ആണ് തുളസിദാസ് പറയുന്നത്. കോളേജ് കുമാരൻ നല്ലൊരു മെസേജ് ഉള്ള സിനിമയാണെന്നും അതാണ് മോഹൻലാൽ വന്ന് അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു.
"സാധാരണ ഒരു വർഷവും രണ്ട് വർഷവുമൊക്കെ കാത്തിരുന്നിട്ടാണ് അന്ന് മോഹൻലാലിന്റെ ഡേറ്റ് കിട്ടുന്നത്. എന്നാൽ എനിക്ക് ഒരു മൂന്ന് മാസത്തിനുള്ളിൽ ഡേറ്റ് കിട്ടി. ഞാൻ ചെന്ന് സംസാരിച്ചു. പ്രൊഡ്യൂസർ അഡ്വാൻസ് കൊടുത്തു.
മൂന്ന് മാസം കൊണ്ട് സിനിമ തുടങ്ങി. ആളുകൾക്ക് അത്ഭുതം. മോഹൻലാലിന് ഒന്നേകാൽ കോടി രൂപ കൊടുത്താണ് ഞാൻ അഭിനയിപ്പിച്ചതെന്ന് പത്രത്തിൽ വാർത്ത വന്നു.
സത്യത്തിൽ അന്ന് ഒരു കോടി രൂപ റേറ്റ് സംസാരിച്ചതാണ്. പക്ഷേ ലാലേട്ടൻ 95 ലക്ഷം രൂപയേ വാങ്ങിച്ചിട്ടുള്ളൂ. അഞ്ച് ലക്ഷം രൂപ ലാലേട്ടൻ പ്രെഡാഡ്യൂസർക്ക് റിഡക്ഷൻ ചെയ്തു കൊടുത്തു. പത്രത്തിൽ വന്നത് ഒന്നേകാൽ കോടിയെന്നും. മോഹൻലാലിന് ഇഷ്ടമില്ലാതെയാണ് ഡേറ്റ് വാങ്ങിയതെന്നൊക്കെ വന്നു. അങ്ങനെയൊന്നുമല്ല. അത് നല്ലൊരു മെസേജ് ഉള്ള സിനിമയായിരുന്നു", എന്നാണ് തുളസിദാസ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്