ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച ചിത്രമായിരുന്നു ബാഹുബലി. നിരവധി റെക്കോര്‍ഡുകളാണ് ബാഹുബലി സ്വന്തമാക്കിയത്. പ്രഭാസും, റാണ ദഗുബാട്ടിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച ഒരു അനുഭവം ആയിരുന്നു.
എന്നാല്‍ ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ വളരെയധികം സാമ്പത്തിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ഇപ്പോൾ റാണ ദഗുബാട്ടി വ്യക്തമാക്കിയിരിക്കുന്നത്. ബാഹുബലി സിനിമകള്‍ നിര്‍മ്മിക്കാൻ കടം വാങ്ങിയ പണത്തെക്കുറിച്ചും , ബാങ്കുകളില്‍ നിന്ന് വലിയ പലിശയ്‌ക്ക് എടുത്തതിനെക്കുറിച്ചുണ് റാണ ദഗുബാട്ടി തുറന്ന് പറഞ്ഞത്.
ബാഹുബലി പോലൊരു ചിത്രത്തിന് പലിശയ്‌ക്ക് 300-400 കോടി രൂപ കടമെടുത്തിരുന്നു. സിനിമയുടെ ആദ്യഭാഗം പുറത്തിറക്കിയപ്പോള്‍ നിര്‍മ്മാതാക്കള്‍ 24 ശതമാനം പലിശയ്‌ക്ക് 180 കോടിയിലധികം രൂപ കടം വാങ്ങിയെന്നും റാണ ദഗുബാട്ടി പറഞ്ഞു. ബാഹുബലി ഭാഗം 1 ഒരു പോരാട്ടമായിരുന്നു. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രത്തിന് അതിന്റെ ഇരട്ടി ഞങ്ങള്‍ ചിലവഴിച്ചിരുന്നു. 24 ശതമാനം പലിശ നിരക്കില്‍ 180 കോടിയാണ് കടം വാങ്ങിയത്. ബാഹുബലി ഫ്‌ളോപ്പ് പോയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് തന്നെ അറിയില്ലായിരുന്നു. ഇതൊരു ദുരന്തമായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്നെ വിശ്വസിച്ച് എന്നോടൊപ്പം യാത്ര ചെയ്ത ആള്‍ മരണത്തിലേക്ക് നീങ്ങിയേനെ എന്നും റാണ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്