സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടൻ ഹരീഷ് പേങ്ങൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഗുരുതര കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. എന്നും തൻറെ കരിയറിൽ ചിലർ സഹായിച്ചിട്ടുണ്ടെന്ന് എല്ലാ വേദിയിലും പറയുന്ന ആളായിരുന്നു ഹരീഷ്. ഒരു അഭിമുഖത്തിൽ ഹരീഷ് ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി 1000 ആരോസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ സിനിമയിൽ എത്തിയത് എങ്ങനെ എന്ന് ഹരീഷ് പറയുന്നുണ്ട്.
കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് കാണാൻ പോയാണ് ആ സീരിയലിൽ വേഷം നേടിയത്. അതിനെക്കുറിച്ച് ഹരീഷ് വ്യക്തമാക്കുന്നത് ഇങ്ങനെ, ആദ്യത്തെ ദിവസം ഷൂട്ടിങ് കാണാൻ വേണ്ടി ചെന്ന് നിന്നതാണ്. പിന്നീട് അതിൻറെ രചിതാവിനെ കണ്ട് അഭിനയിക്കാനുള്ള ആഗ്രഹം അറിയിച്ചു. പുള്ളി എന്റെ നമ്പർ വാങ്ങി വെച്ചിട്ട് രണ്ടു മൂന്ന് മാസം കഴിഞ്ഞ് വരാൻ പറഞ്ഞു. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും എന്നെ വിളിച്ചു. അങ്ങനെയാണ് അതിൽ അഭിനയിക്കുന്നതെന്നാണ് ഹരീഷ് പേങ്ങൻ പറഞ്ഞത്.
കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് ഹരീഷ് പേങ്ങൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. കായംകുളം കൊച്ചുണ്ണി മുതൽ തനിക്കൊപ്പം വർക്ക് ചെയ്തിരുന്ന സുഹൃത്തുക്കൾ സിനിമയിലെത്തി. അവരാണ് തന്നെയും സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതെന്നാണ് ഹരീഷ് പറഞ്ഞു. അക്കാലത്ത് വേഷങ്ങൾക്ക് വേണ്ടി കുറേ നടന്നിട്ടുണ്ട്. കൂടെയുണ്ടായിരുന്നവരാണ് തനിക്ക് സഹായം ആയതെന്ന് ഹരീഷ് പേങ്ങൻ പറയുകയുണ്ടായി.
മഹേഷിന്റെ പ്രതികാരമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും ഹരീഷ് പേങ്ങൻ അഭിമുഖത്തിൽ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയത് ആ സിനിമയാണ്. ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നിയൊക്കെ സിനിമയിൽ നമുക്ക് ഒരുപാട് അവസരങ്ങൾ വാങ്ങിച്ച് തന്നിട്ടുണ്ട്. പലപ്പോഴും സഹസംവിധായകരായ പിള്ളേരാണ് പലപ്പോഴും എൻറെ പേര് ചർച്ചകളിൽ എടുത്തിടാറ്. അത്തരത്തിലുള്ള ബന്ധങ്ങൾ തുണയായിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങൾ കണ്ട് തന്നെയാണ് ഇതുവരെയുള്ള സിനിമകളിലേക്ക് വിളിച്ചിട്ടുള്ളതെന്നും അന്ന് അഭിമുഖത്തിൽ ഹരീഷ് പറഞ്ഞു.
2011 ലെ നോട്ട് ഔട്ടായിരുന്നു ആദ്യ ചിത്രം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്. പൂക്കാലമാണ് ഹരീഷ് പേങ്ങന്റേതായി ഒടുവിൽ റിലീസായ സിനിമ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്