ലക്നൗ: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കട്ടുംനട്ടിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റും നേടുമെന്നാണ് ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിയുടെ പ്രസ്താവന.
2014 ലെയും ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപി യിൽ നിന്നും 71 സീറ്റുകൾ നേടിയാണ് ബിജെപി വിജയിച്ചത്. 2019 ൽ 64 സീറ്റുകളും ബിജെപി നേടിയിരുന്നു.16 സീറ്റുകൾ മാത്രമായിരുന്നു അന്ന് ബിജെപിക്ക് നഷ്ടപ്പെട്ടത്. യുപി യിൽ ബിജെപിക്ക് എതിരായാണ് സമാജ് വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും പ്രവർത്തിക്കുന്നത്.
എന്നാൽ ബിജെപി 80 സീറ്റുകളിലും പരാജയപ്പെടുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ തോൽവി എന്താണെന്ന് ബിജെപി അറിയുമെന്നും സമാജ് വാദി പാർട്ടി പ്രസിഡന്റും മുതിർന്ന നേതാവുമായ അഖിലേഷ് യാദവ് വ്യക്തമാക്കി.
' നരേന്ദ്ര മോദി തുടർന്നും പ്രധാനമന്ത്രിയായി അധികാരത്തിലേറും. 2024 ലെ ലോക്സഭാ ഇലക്ഷനിൽ 80 സീറ്റുകളും നേടി ബിജെപി വിജയിക്കും. അതിന് വേണ്ടി ഞാൻ വിളിച്ചു പ്രാർത്ഥിക്കുന്ന ദൈവങ്ങൾ അവരെ സംരക്ഷിക്കും.' ഭൂപേന്ദ്ര ചൗധരി പറഞ്ഞു.
എന്നാൽ 'അടുത്ത 50 വർഷത്തേക്ക് തുടർന്നും ഭരിക്കുമെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ മുതൽ ആ ദിവസത്തിന് വേണ്ടി എണ്ണി തുടങ്ങുകയാണ്. അവരുടെ ദേശീയ പ്രസിഡന്റ് തീർച്ചയായും ഈ സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകളെങ്കിലും സന്ദർശിക്കണം. അപ്പോൾ മനസ്സിലാകും എത്ര സീറ്റുകളിലാണ് അവർ വിജയിക്കാൻ പോകുന്നതെന്ന്.' അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്