കീവ്: ഒഡേസയിലും മൈക്കോലേവിലും നടത്തിയ വമ്പന്‍ മിസൈല്‍ ആക്രമണങ്ങളില്‍ 89 റഷ്യന്‍ സൈനികരെ വധിച്ചെന്ന് ഉക്രെയ്ന്‍ അവകാശപ്പെട്ടു. ആന്ദ്രിയിവ്ക, ലോസോവ് ഗ്രാമങ്ങള്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും തിരിച്ചു പിടിച്ചെന്നും ഉക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. അഞ്ച് കെഎച്ച്-59 മിസൈലുകളാണ് റഷ്യന്‍ സൈന്യത്തിന് നേരെ പ്രയോഗിച്ചതെന്ന് ഉക്രെയ്ന്‍ വ്യക്തമാക്കി.
റഷ്യന്‍ സൈന്യം വര്‍ദ്ധിത വീര്യത്തോടെ മൈക്കോ ലേവില്‍ തിരിച്ചടിച്ചെന്നാണ് റിപ്പോര്‍ട്ട്. എസ്-300 വ്യോമപ്രതിരോധ സംവിധാനമാണ് റഷ്യ ഇവിടെ ഉപയോഗിച്ചത്. കെഎച്ച്-22 മിസൈലുകളുപയോഗിച്ചായിരുന്നു ഉക്രെയ്‌ന്റെ പ്രതിരോധം.
ആള്‍നാശത്തിന് പുറമെ ഒരു ടി-62 യുദ്ധ ടാങ്കും എംഎസ്ടിഎ-എസ്, എംഎസ്ടിഎ-ബി പീരങ്കികളും സനി മോര്‍ട്ടാര്‍ കോംപ്ലക്‌സും, രണ്ട് സായുധ കവചിത വാഹനങ്ങളും ആയുധ സംഭരണ കേന്ദ്രവും റഷ്യക്ക് നഷ്ടമായെന്ന് ഉക്രെയ്ന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആക്രമണത്തില്‍ പങ്കെടുത്തു. യുദ്ധത്തില്‍ ഇതുവരെ 40,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്