സമൂഹത്തില്‍ നിഷേധ സമീപനം പടര്‍ത്താന്‍ ഭീരുക്കളായ ട്രോളന്മാര്‍ക്ക് എവിടെനിന്നാണ് ഊര്‍ജം കിട്ടുന്നതെന്ന് തനിക്ക് അതിശയം തോന്നുന്നതായി നടിയും ബി.ജെ.പി നേതാവുമായ ഖുഷ്ബു സുന്ദര്‍. ഇന്നത്തെ സാഹചര്യത്തില്‍ കൊടിയ ൈവറസുകള്‍ ഇവരാണെന്നും നടിയുടെ ട്വീറ്റ്
ബി.ജെ.പിയെയാണോ നിങ്ങള്‍ ഉദ്ദേശിച്ചതെന്ന് ചോദിച്ച് ട്വീറ്റിന് കീഴെ കമന്‍റുകളുടെ പൊങ്കാലയുമായി നെറ്റിസണ്‍സ്.
‘സമൂഹത്തില്‍ നിഷേധ സമീപനം പടര്‍ത്താന്‍ ഭീരുക്കളായ ട്രോളന്മാര്‍ക്ക് എവിടെനിന്നാണ് ഊര്‍ജം കിട്ടുന്നതെന്ന് അതിശയം തോന്നുന്നു. ഇന്ന് ഏറ്റവും വിനാശകാരികളായ വൈറസുകള്‍ ഇവരാണ്’ -ഖുഷ്ബുവിന്റെ ട്വീറ്റ് ഇതായിരുന്നു. ആരെയാണ് ഉന്നമിടുന്നതെന്ന് വ്യക്തമാക്കാതെയുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തതിനു പിന്നാലെ നടിയെ കളിയാക്കി നിരവധി പേരാണ് രംഗത്തെത്തിയത്.
‘നിങ്ങള്‍ ബി.ജെ.പി ഐ.ടി സെല്ലിനെയാണോ ഉദ്ദേശിച്ചത്?, ‘വെറുപ്പിന്റെയും നിഷേധാത്മകകതയുടെയും പ്രഭവകേന്ദ്രം ബി.ജെ.പിയാണ്’ ,’അവര്‍ ഗോമൂത്രം കുടിച്ചിട്ടുണ്ടാകുമോ? നിങ്ങളുടെ പാര്‍ട്ടി അംഗങ്ങളില്‍തന്നെ അവരെ തെരഞ്ഞാല്‍ പോരേ?’, ‘അതേ മാഡം, ജനം ദുരിതമനുഭവിക്കുമ്പോൾ പൊങ്ങച്ചക്കൊട്ടാരം കെട്ടുകയാണവര്‍. അത്രയും നെഗറ്റീവായ ആളുകളാണ്’, ‘ഇന്ത്യയില്‍ ആരാണ് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആളുകള്‍ക്കറിയാം’, ‘നിങ്ങളും അവരില്‍പെട്ടയാളാണ്. ഇപ്പോള്‍ നല്ലയാള്‍ ചമഞ്ഞ് സംസാരിക്കുന്നു’, ‘എന്തൊരു ബുദ്ധിപൂര്‍വകമായ സെല്‍ഫ് ഗോള്‍’, ‘നിങ്ങളുടെ നേതാവാണ് ‘ദീദീ ഓ ദീദി’ പാടി നടക്കുന്നത്. അദ്ദേഹത്തോട് ചോദിക്കൂ’, ‘ബി.ജെ.പി വൈറസിനേക്കാള്‍ അപകടകാരിയായ മറ്റൊന്നും ഈ ലോകത്തില്ല’, ‘നിങ്ങളുടെ പാര്‍ട്ടിയില്‍നിന്നാണ് അവര്‍ക്ക് ഫണ്ട് കിട്ടിക്കൊണ്ടിരിക്കുന്നത്’, ‘എന്തിനാണ് ട്വിറ്ററില്‍വന്ന് ചോദിക്കുന്നത്? നിങ്ങളുടെ ഐ.ടി സെല്ലിനോട് ചോദിക്കൂ’, ….തുടങ്ങി നിരവധി കമന്‍റുകളാണ് മിനിറ്റുകള്‍ക്കകം ഖുഷ്ബുവിനെ പരിഹസിച്ച് ട്വീറ്റിനു താഴെ പോസ്റ്റ് ചെത്തത്.
തമിഴകത്തെ ജനപ്രിയ നടിയായിരുന്ന ഖുഷ്ബു കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഖുഷ്ബുവിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്