തൃശ്ശൂര്‍: മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി വിടുന്നുവെന്ന് വ്യാപക പ്രചരണം. ഈ പ്രചരണങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി തന്നെ രംഗത്ത്. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം.
എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് നടന്റെ വാക്കുകള്‍. ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന്. ബിജെപി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെപി നദ്ദക്കും രാജ്‌നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപിയെ വീണ്ടും തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തോട് സുരേഷ് ഗോപി കൈകൊടുത്തിട്ടില്ല.
തൃശ്ശൂരിനേക്കാള്‍ തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുന്നതാണ് നല്ലതെന്ന വിദഗ്ധാഭിപ്രായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്