ജയ്പൂര്‍: കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു 'സൂപ്പര്‍പവറി'ന്റെ അധീനതയിലാണ് പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ റിമോട്ട് കണ്‍ട്രോള്‍ മുഖേന നിയന്ത്രിക്കപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ അജ്മീറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസിനും സോണിയാ ഗാന്ധിക്കുമെതിരെ കടന്നാക്രണം നടത്തിയത്.
'2014 ന് മുന്‍പ് എന്തായിരുന്നു സ്ഥിതി? അഴിമതിക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. നഗരങ്ങളില്‍ ഭീകരാക്രമണം നടന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു. യുവാക്കള്‍ എന്തുചെയ്യണമെന്നറിയാതെ ഇരുട്ടിലായിരുന്നു' മോദി കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച ആഘോഷ പരിപാടിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്