ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ നിന്ന് കൂടി താൻ ജനവിധി തേടുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. വരുണ സീറ്റിൽ നേരത്തെ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കോലാറിലെ ജനങ്ങൾ തന്നോടു കാട്ടിയ സ്‌നേഹം കണ്ടാണ് അവിടെനിന്നും കൂടി മൽസരിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
'2018 ൽ ചാമുണ്ടേശ്വരി സീറ്റിൽ നിന്ന് ജയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. അതാണ് ബദാമിയിൽ കൂടി മൽസരിച്ചത്. ഇത്തവണ വരുണയിൽ ജയിക്കുമെന്ന് ഉറപ്പുണ്ട്. പക്ഷേ ഏറെ സ്‌നേഹിക്കുന്ന കോലാറിലെ ജനങ്ങൾ ഞാൻ അവിടെ മൽസരിക്കണമെന്ന് നിർബന്ധിക്കുന്നു. അതിനാൽ അവിടെ കൂടി ടിക്കറ്റ് തരണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു,' മുൻ മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തേത് അവസാന തെരഞ്ഞെടുപ്പ് മൽസരമാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വിവാദ 'മോദി' പ്രസംഗം കൊണ്ട് ദേശീയ ശ്രദ്ധ ആകർഷിച്ച മണ്ഡലമാണ് കോലാർ. മുൻപ് കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അങ്ങനെ നോക്കുമ്പോൾ കോലാറിൽ വിജയം നേടുകയെന്നത് കോൺഗ്രസിന്റെ അഭിമാന പ്രശ്‌നം കൂടിയാണ്. സിദ്ധരാമയ്യയുടെ സാന്നിധ്യം ഈ ദൗത്യത്തിൽ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്