ന്യൂ ഡൽഹി: രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ചൗധരി അജിത് സിങ് (82) അന്തരിച്ചു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.ഏപ്രില്‍ 20നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.പിന്നീട് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ ആശുപത്രിയില്‍ അദ്ദേഹത്തേ പ്രവേശിപ്പിക്കുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ മകനാണ് അജിത് സിങ്.മകനും മുന്‍ എംപിയുമായ ജയന്ത് ചൗധരിയാണ് അദ്ദേഹത്തിന്റെ മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.ഖരഗ്പൂർ ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം ഷിക്കാഗോയിൽ ഉപരിപഠനം നേടിയിരുന്നു.15 വർഷം അമേരിക്കയിൽ കമ്പ്യൂട്ടർ മേഖലയിൽ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം തിരികെ നാട്ടിലെത്തി രാഷ്ട്രീയത്തിൽ സജീവമായത്.
1986ൽ അദ്ദേഹം രാജ്യസഭാംഗമായി. നാലു കേന്ദ്രമന്ത്രിസഭകളില്‍ അംഗമായിരുന്നു.ഉത്തര്‍പ്രദേശിലെ ഭാഗ്പത്തില്‍നിന്ന് ഏഴുതവണയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. വ്യോമയാനം, കൃഷി, ഭക്ഷ്യം, വ്യവസായം, വാണിജ്യം മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. 1996ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് ആല്‍എല്‍ഡി രൂപീകരിച്ചത്. 2001 ൽ വാജ്പേയി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി.2003വരെ എന്‍ഡിഎയിലായിരുന്നു. പിന്നീട് യുപിഎയുടെ ഭാഗമായി.
English summary: Rashtriya Lokdal chief Chaudhari Ajit Singh Dies if covid
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്