പ്രധാനമന്ത്രിക്കെതിരെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലുവിളിച്ചു.
അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രിയങ്ക, സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂ എന്നും ആഹ്വാനം ചെയ്തു.
പ്രസംഗത്തില്‍ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര ഓര്‍മിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
പിതാവിന്റെ വിലാപയാത്രയുടെ മുന്നില്‍ രാഹുല്‍ ഗാന്ധി നടന്നത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ആ രക്തസാക്ഷിയായ പിതാവിനെ അവര്‍ പല തവണ പാര്‍ലമെന്റില്‍ അവര്‍ അപമാനിച്ചു. ബിജെപിയുടെ കേന്ദ്രമന്ത്രി ആ രക്തസാക്ഷിയുടെ ഭാര്യയെയും അപമാനിച്ചെന്നും പ്രിയങ്ക വിമര്‍ശിച്ചു.
‘ഒരു മനുഷ്യനെ നിങ്ങള്‍ എത്രത്തോളം ഇനിയും അപമാനിക്കും? അവരെ ആരെയും മാനനഷ്ടത്തിന് രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചില്ല. രാമനെ കുടുംബം വനവാസത്തിന് അയച്ചു. ആ രാമന്‍ കുടുംബാധിപത്യത്തിന്റെ ഭാഗമാണോ? ഭയപ്പെടുത്താം എന്നത് തെറ്റിദ്ധാരണ മാത്രമാണ്. പോരാട്ടം ശക്തമായി തുടരുമെന്ന് പ്രിയങ്ക വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്