ന്യൂഡൽഹി:കഴിഞ്ഞ പത്ത് വർഷങ്ങളായി ബിഹാറിൽ നടക്കുന്ന രാഷ്ട്രീയ അസ്ഥിരതക്ക് പിന്നിലെ പ്രധാനിയും തന്ത്രജ്ഞനും നിതീഷ് കുമാറാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ.എൻഡിയുമായുള്ള നിതീഷ് കുമാറിന്റെ പുതിയ സഖ്യത്തിൽ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2013 മുതൽ സഖ്യങ്ങൾ മാറി ആറ് തവണയാണ് അദ്ദേഹം സർക്കാർ രൂപീകരിച്ചത്. എന്നാൽ, ബിഹാറിലെ രാഷ്ട്രീയമോ ഭരണപരമോ ആയ കാര്യങ്ങൾ നിറവേറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.
'നിതീഷ് കുമാറിന്റെ നിരവധി ഉയർച്ച താഴ്ച്ചകൾ ഞാൻ കണ്ടിട്ടുണ്ട്. നിലവിൽ ആർജെഡിയുമായി നിതീഷ് കുമാറുണ്ടാക്കിയിരിക്കുന്ന സഖ്യം 2024 ൽ ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.
ഇത് ബിഹാറിന്റെ ചരിത്രത്തിൽ പുതിയ അധ്യായമായി മാറും'; പ്രശാന്ത് കിഷോർ പറഞ്ഞു. നിതീഷ് കുമാർ നേതൃത്വം നൽകിയിരുന്ന ജനതാദളിന്റെ ഭാഗമായിരുന്ന പ്രശാന്ത് കിഷോർ നേരത്തെ പാർട്ടി വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്