മുംബൈ: ഡെല്‍ഹിക്ക് വേണ്ടി മാത്രമല്ല എഎപി പോരാടുന്നതെന്നും മുഴുവന്‍ രാജ്യത്തിനു വേണ്ടിയാണെന്നും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരുമിച്ചു നിന്ന് മോദി സര്‍ക്കാരിനെതിരെ പോരാടണമെന്നും ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെയെ മുംബൈയിലെ വസതിയായി മാതോശ്രീയിലെത്തി കണ്ടശേഷം കെജ്രിവാള്‍ പറഞ്ഞു. ഡെല്‍ഹി സര്‍ക്കാരിന് നിയമന അധികാരം നല്‍കിയ സുപ്രീം കോടതി വിധിയെ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് മറികടന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പിന്തുണ തേടി രാജ്യമെങ്ങും നടത്തുന്ന സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് കെജ്രിവാള്‍ മുംബൈയിലെത്തിയത്.
കെജ്രിവാളിന് ഉദ്ധവ് താക്കറെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തങ്ങളെ കുടുംബാഗങ്ങളെ പോലെയാണ് ഉദ്ധവ് സ്വീകരിച്ചതെന്നും ഈ ബന്ധം എല്ലാക്കാലത്തേക്കും നിലനിര്‍ത്തുമെന്നും കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, എഎപി എംപി സഞ്ജയ് സിംഗ് എന്നിവരും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു.
സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് വിശ്വാസമില്ലെന്നാണ് വിധി വന്ന ദിവസം തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതില്‍ നിന്ന് മനസിലാകുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. ജഡ്ജിമാരെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും അധിക്ഷേപിക്കുകയാണെന്നും ഡെല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്