ന്യൂഡെല്‍ഹി: ബ്രിട്ടീഷുകാരില്‍ നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പാര്‍മെന്റില്‍ സ്ഥാപിക്കാനിരിക്കുന്ന സെങ്കോലുമായി ബന്ധപ്പെട്ട കഥകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ്. ലോര്‍ഡ് മൗണ്ട്ബാറ്റണും സി രാജഗോപാലാചാരിയും ജവഹര്‍ലാല്‍ നെഹ്‌റുവും സെങ്കോലിനെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി വിശേഷിപ്പിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പറഞ്ഞു. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും സെങ്കോല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. യാതൊരു പ്രമാണങ്ങളുമില്ലാതെ അവകാശവാദങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും ജയ്‌റാം രമേഷ് കുറ്റപ്പെടുത്തി.
കടുത്ത ഭാഷയിലായിരുന്നു സര്‍ക്കാരിന്റെ തിരിച്ചടി. നാണംകെട്ട അഹേളനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കോണ്‍ഗ്രസ് ഇത്രയധികം വെറുക്കുന്നതെന്താവുമെന്ന് ഷാ ചോദിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനം എന്ന ശൈവ മഠം പണ്ഡിറ്റ് നെഹ്‌റുവിന് കൈമാറിയ വിശുദ്ധമായ അധികാര ദണ്ഡാണ് സെങ്കോല്‍. എന്നാല്‍ അത് ഒരു ഊന്നുവടിയാക്കി മാറ്റി മ്യൂസിയത്തില്‍ തള്ളി. അധീനത്തിന്റെ ചരിത്രവും വ്യാജമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നും ഷാ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്