റിപ്പബ്ലിക്കൻ സെനറ്റ് ലീഡർ മിച്ച് മക്കോനൽ, വ്യാഴാഴ്ച പറഞ്ഞു, സെനറ്റർ ഡെമോക്രാറ്റ് ജോ മാൻചിൻ, അദ്ദേഹത്തിന്റെ പാർട്ടി വിട്ടു മറ്റൊരു പാർട്ടിയിൽ പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്ന്. അദ്ദേഹത്തിന്റെ പാർട്ടിക്കാർ ശക്തമായി പ്രതികരിക്കുന്നുണ്ട് എതിർപ്പുമായി എങ്കിലും സെനറ്റർ മാൻചിൻ, കൂടെ കൂടെ ഉറപ്പിച്ചു പറയാറുണ്ട് താൻ ഒരു ഡെമോക്രാറ്റ് ആയിരിക്കും ജീവിതം മുഴുവൻ എന്ന്. അത് കൊണ്ട് പാർട്ടി മാറ്റം താൻ തീർത്തും പ്രതീക്ഷിക്കുന്നില്ല എന്ന് മിച്ച് മക്കോനൽ പറഞ്ഞു.
ഒരു ഭരണസ്ഥാപനം എന്ന നിലയിൽ സെനറ്റിനെ സമ്മേളിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ താൻ ഏറെ വിലമതിക്കുന്നു. അദ്ദേഹം പ്രതിനിധികരിക്കുന്ന വെസ്റ്റ് വിർജീനിയ, ഇപ്പോൾ കൂടുതൽ വലതുപക്ഷ ചിന്താഗതിക്കാർ ഉള്ള പ്രദേശമായി മാറി കൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. സെനറ്റ് ഡെമോക്രാറ്റുകളുടെ കൂട്ടത്തിൽ തികച്ചും വലതുപക്ഷസ്വതന്ത്രചിന്താഗതിക്കാരനാണ്. കൂടുതൽ റിപ്പബ്ലിക്കൻ അടുപ്പം കാണിക്കുന്ന സ്വതന്ത്ര ഡെമോക്രാറ്റാണ് ജോ മാൻചിൻ.
മക്കോനൽ പറഞ്ഞു അദ്ദേഹത്തെ ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി ആക്കാൻ താൻ ആഗ്രഹിച്ചിരുന്നു 2019 ൽ എന്ന്. പക്ഷേ അദ്ദേഹത്തിന്റെ നികുതികളോടും, ഹെൽത്ത് കെയർ വിഷയങ്ങളിലും ഉള്ള സമീപനങ്ങൾ വ്യത്യസ്തമായത് കൊണ്ട് സാധിച്ചില്ല. എന്തായാലും ഡെമോക്രാറ്റുകൾ 50 -50 എന്ന നില സെനറ്റിൽ തുടരുമ്പോൾ ഒരു അംഗം പാർട്ടി വിട്ടാൽ വലിയ തിരിച്ചടി ആയിരിക്കും ഡെമോക്രാറ്റുകൾക്ക്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ഉണ്ടാകാൻ അത് മാത്രം മതി. പക്ഷേ മാൻചിൻ അങ്ങനെ പാർട്ടി മാറ്റം ചെയ്യില്ല എന്ന് ഇതിനകം പലവട്ടം പറഞ്ഞു കഴിഞ്ഞു.
2018 ൽ സെനറ്റ്‌ലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ്. മുൻ പ്രസിഡന്റ് ട്രംപ് 2016 ലും, 2020 ലും അനായാസം വിജയിച്ച സംസ്ഥാനത്ത് നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ഡെമോക്രാറ്റിൽ തുടർന്ന് കൊണ്ടു തന്നെ മാറ്റങ്ങൾ തനിക്ക് ആവശ്യമുള്ളതിൽ വരുത്തുക എന്നതാണ് മാൻചിൻ ലക്ഷ്യമിടുന്നത്. റിപ്പബ്ലിക്കൻ പിന്തുണയിൽ ഡെമോക്രാറ്റായി സ്വതന്ത്രനായി തുടരും മാനചിൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്