യുഎസ് ജോയിന്റ് ചീഫ്് ചെയർമാൻ ജനറൽ മാർക്ക് മില്ലി രഹസ്യമായി ചൈനയിലെ തന്റെ പോലത്തെ സ്ഥാനം വഹിക്കുന്ന ആളിനോട് ഫോണിൽ സംസാരിച്ചു എന്നു പറയുന്നത് ഊതിവീർപ്പിച്ച കാര്യങ്ങളാണെന്ന് രണ്ടു വ്യക്തികൾ ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു.
പ്രസിദ്ധീകരിക്കാൻ പോകുന്ന ഒരു പുസ്തകത്തിൽ പറയുന്നത് ജനറൽ മാർക്ക് മില്ലി അന്നത്തെ പ്രസിഡന്റ് ട്രംപിന്റെ മാനസിക സ്ഥിരതയില്ലായ്മയെക്കുറിച്ച് ഭയപ്പെട്ടിരുന്നു എന്നും, ചൈനയുമായി ഒരു യുദ്ധത്തിനു തിരികൊളുത്തുമോ എന്നു സാധ്യതയുണ്ടെന്നും ഭയന്ന് ചൈനയിലെ ജനറൽ ലി സൗ ചെങ്ങിനെ രണ്ടുതവണ രഹസ്യ ഫോൺവിളികൾ നടത്തിയെന്നുമാണ്.
ഫോൺ വിളികളിൽ മില്ലി ഉറപ്പുകൊടുത്തു യു.എസ് ചൈനയെ അക്രമിക്കുകയില്ല, ട്രംപ് ആവശ്യപ്പെട്ടാൽ കൂടിയും എന്ന്. 'ഞങ്ങൾ അക്രമിക്കാൻ പോകുന്നു എങ്കിൽ അതു മുൻകൂട്ടി ഞാൻ അറിയിക്കും', എന്നും ഫോണിൽ പറഞ്ഞു എന്നാണ് പുസ്തകത്തിൽ എഴുതിരിയ്ക്കുന്നത് എന്ന് വാഷിംഗ്ടൺ പോസ്റ്റു ചെയ്തു.
വൈറ്റ്ഹൗസ് വക്താവ് ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത് പ്രസിഡന്റ് ബൈഡൻ, മില്ലി രാജ്യസ്‌നേഹി എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർണ്ണ ആത്മവിശ്വാസവും ഉണ്ട് എന്ന് വക്താവ് ജെൻസാക്കി പറഞ്ഞു.
മില്ലി പറയുന്നു, 'പുസ്തകത്തിൽ വിവരിയ്ക്കുന്ന സംഭവങ്ങൾ എല്ലാം ശരിയാണ്, സുരക്ഷാകാര്യങ്ങളും വിദേശനയ കാര്യങ്ങളും എല്ലാം അനുസരിച്ചാണ് ഫോൺ വിളികൾ നടത്തിയത് എന്ന്.
Claims that Milley make ‘Secret’ calls to Chinese leader
exaggerated, sources say
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്