കൊല്‍ക്കത്ത: താന്‍ ബട്ടണമര്‍ത്തിയാല്‍ മറ്റ് സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് എംപിമാരടക്കം നാലു പേര്‍ ഒപ്പം പോരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. അവരുടെ പേര് വെളിപ്പെടുത്തായാല്‍ നിങ്ങള്‍ ഞെട്ടും. മരാദയില്‍ വിശ്വസിക്കുന്നതു കൊണ്ടാണ് അത്തരം കാര്യങ്ങള്‍ ചെയ്യാത്തത്. ഞങ്ങള്‍ വാതില്‍ തുറന്നിട്ടാല്‍ നേതാക്കളുടെ ഒഴുക്ക് തടയാന്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരിക്ക് സാധിക്കില്ലെന്ന്് അഭിഷേക് ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ്-ഇടത് മഴവില്‍ സഖ്യം ബംഗാളില്‍ ബിജെപിയെ സഹായിക്കുകയാണ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ബംഗാളിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസ്-ഇടത് സഖ്യം സ്ഥാനാര്‍്ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച കോണ്‍ഗ്രസ് എംഎല്‍എ ബൈറോണ്‍ ബിശ്വാസിന് തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയ ശേഷമാണ് അഭിഷേക് ബാനര്‍ജി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്