തിരുവനന്തപുരം: സിപിഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനം ഇന്ന് (ഒക്ടോബർ3) സമാപിക്കും.
ഇന്ന് സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. തുടർന്ന് ക്രെഡൻഷ്യൽ, കൺട്രോൾ കമീഷൻ റിപ്പോർട്ട്, പ്രമേയങ്ങൾ എന്നിവയുടെ അവതരണം നടക്കും. കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിൽ രാഷ്‌ട്രീയ റിപ്പോർട്ടിൽ ചർച്ചയും മറുപടിയും പൂർത്തിയാക്കി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ മറുപടി നൽകി.
സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും കൺട്രോൾ കമീഷൻ അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്തുകൊണ്ടാവും സമ്മേളനം സമാപിക്കുക.
സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമ്മേളനത്തിൽ ഉയർന്നത്. മുന്നണി നേരിടേണ്ടി വരുന്ന സുഖ ദുഃഖങ്ങളെ ഒരുമിച്ച് നേരിടണമെന്ന് കാനത്തിന്റെ പ്രസ്താവനയെയും സമ്മേളനം വിമർശിച്ചു. സിപിഐക്ക് ദുഖം മാത്രമേയുള്ളൂയെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം.
കാനത്തെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന് പറയാനാകില്ല, അങ്ങിനെ പറയുന്നത് അല്‍പത്തരമാണെന്നും വിമർശനം ഉയർന്നു. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്