ന്യൂഡെല്‍ഹി: 2024 പൊതുതെരഞ്ഞെടുപ്പിലേക്കായി ബിജെപിയെ നേരിടാന്‍ വിശാല സഖ്യം രൂപീകരിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല യോഗം വിളിക്കാന്‍ തീരുമാനം. പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും നടത്തിയ ചര്‍ച്ചയിലാണ് വൈകാതെ തന്നെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായത്.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജെഡിയു നേതാവ് ലല്ലന്‍ സിംഗും രാജാജി മാര്‍ഗിലെ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല യോഗം ചേരാന്‍ തീരുമാനമായെന്ന് കെ സിവേണുഗോപാല്‍ അറിയിച്ചു. വേദിയും തിയതിയും സംബന്ധിച്ച് ഒന്നു രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
രാജ്യം ഇനി ഒരുമിപ്പിക്കപ്പെടുമെന്നും ജനാധിപത്യത്തിന്റെ കരുത്താണ് തങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്നും ഖാര്‍ഗെ ട്വീറ്റ് ചെയ്തു. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലാവും വിശാല പ്രതിപക്ഷ യോഗമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്