ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് ബിജെപി. വിദേശത്തെത്തുമ്പോള്‍ മുഹമ്മദ് അലി ജിന്നയുടെയോ അല്‍-ക്വയ്ദക്കാരെപ്പോലെ ചിന്തിക്കുന്നവരുടെയോ പ്രേതം രാഹുലിന്റെ ദേഹത്ത് കയറുമെന്ന് ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ തിരിച്ചെത്തി നല്ലൊരു പ്രേതോച്ചാടകനെ കണ്ട് പ്രേതത്തെ ദേഹത്തു നിന്ന് ഇറക്കണമെന്നും നഖ്വി പരിഹസിച്ചു.
എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വികസനത്തിലൂടെ തന്റെ ഫ്യൂഡല്‍ കുത്തകാധികാരം പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തത് ഇന്നും രാഹുല്‍ ഗാന്ധിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ജനാധിപത്യമെന്നാല്‍ വംശവാഴ്ചയാണെന്നാണ് രാഹുല്‍ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വംശജരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നത്. രാജ്യത്തെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ് മോദിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. എല്ലാമറിയുന്നയാളായാണ് മോദി നടിക്കുന്നതെന്നും ദൈവത്തോട് പോലും പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കുമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്