കൊൽക്കത്ത: എം.എൽ.എമാർ പണവുമായി പശ്ചിമബംഗാളിൽ പിടയിലായതിൽ വിശദീകരണവുമായി കോൺഗ്രസ്.
ഝാർഖണ്ഡ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയാണ് എം.എൽ.എമാർക്ക് പണം നൽകിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം, കോൺഗ്രസ് ഝാർഖണ്ഡ് മുക്തിമോർച്ച സർക്കാറിന്റെ അഴിമതിയുടെ തെളിവാണ് പണമെന്ന് ബി.ജെ.പി നേതാവ് ആദിത്യ സാഹുവും ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം അഴിമതി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഝാർഖണ്ഡിലെ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉയർത്തിയിരുന്നു. എന്നാൽ, ഈ ആരോപണത്തോട് ബി.ജെ.പി പ്രതികരിച്ചിരുന്നില്ല.
ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചചപ്, നമൻ ബിക്സൽ കോംഗാരി എന്നിവരിൽ നിന്നുമാണ് പശ്ചിമബംഗാളിൽ നിന്നും പണം പിടിച്ചെടുത്തത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്