ആഗോള താപന വർദ്ധനയും ചൈനയും ആയിരിയ്ക്കും ബൈഡന്റെ മുൻഗണനാ പട്ടികയിൽ സ്ഥാനം പിടിയ്ക്കുന്നതെന്ന് കരുതപ്പെടുന്നു, ആഗോള വിഷയങ്ങളിൽ. ഒരാഴ്ചത്തെ യൂറോപ്പ് സന്ദർശന വേളയിൽ, യു.എസ്. സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചകളിലും, സമ്മേളനങ്ങളിലും അവർ പ്രതീക്ഷിക്കുന്നത്, ബൈഡൻ ചൈനയെ വരുതിയിൽ നിർത്താൻ നടപടികൾ വേണമെന്ന് നിർദ്ദേശിക്കുമോ എന്നും, കാലാവസ്ഥയെക്കുറിച്ചും ആയിരിക്കും എന്നുമാണ്.
യൂറോപ്യൻ രാജ്യങ്ങൾ ചൈനയെ വലിയ ഭീഷണി ആയി കാണുന്നില്ല. എന്നാൽ യു.എസ്. അത്തരം ഒരു വാദമാണ് നടത്തുന്നത്. ചൈനയുടെ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയെ ഒഴിവാക്കണമെന്ന യു.എസ്. നിർദ്ദേശം, യു.കെ. പ്രൈം മിനിസ്റ്റർ ബോറിസ് ജോൺസൻ അംഗീകരിച്ചു. യൂറോപ്യൻ യൂണിയൻ ചൈനയിൽ നിക്ഷേപത്തിന് തയ്യാറായത് ബൈഡൻ ഭരണ നേതൃത്വം ഇഷ്ടപ്പെട്ടില്ല. യൂറോപ്യൻ കമ്പനികൾക്ക് ക്ഷീണം ഉണ്ടാകാതിരിക്കാനാണ് അവർ അതിനു തയ്യാറായത്.
ചൈനയിലെ കമ്പനികളിൽ, നിക്ഷേപിക്കുന്നത് ബൈഡൻ വിലക്കി കഴിഞ്ഞ ആഴ്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി. ചൈനയുടെ മിലിട്ടറികളുമായി സാങ്കേതികത്വം കൈമാറുന്ന കമ്പനികളെയാണ് വിലക്കിയത്. ഇതേ നടപടി യൂറോപ്യൻ രാജ്യങ്ങളും അനുകരിക്കണം ഫലം ഉണ്ടാകണമെങ്കിൽ. പക്ഷേ ഇതിനകം ആരും അതിനു തയ്യാറായില്ല.
ചൈനയാണ്
യു.എസിനേക്കാളും, ജപ്പാൻ, യൂറോപ്പ് എന്നീ രാജ്യങ്ങളെക്കാളും
കാലാവസ്ഥാവ്യതിയാനത്തിനു കാരണമായ താപവർദ്ധന കൂടുതൽ പുറത്തു വിടുന്ന രാജ്യം.
മറ്റു രാജ്യങ്ങൾ എല്ലാം ചേർന്ന്, ചൈനയെ കാലാവസ്ഥാവ്യതിയാന പ്രശ്നത്തിൽ
നടപടികൾ സ്വീകരിക്കാൻ സ്വാധീനം ചെലുത്തുമോ എന്നും ഒരു വിഷയമാണ്. പാരീസ്
കാലാവസ്ഥ ഉടമ്പടിയിൽ യു.എസ്. തിരിച്ചെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്