ബി.ജെ.പിയിലേക്കുള്ള വഴി തുറന്ന് അനില്‍ ആന്റണി. റിപബ്ലിക് ടി.വി. ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെയും നേതാക്കളെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച അനില്‍, 2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് ട്വിറ്ററില്‍ കുറിച്ചു.
ഇക്കഴിഞ്ഞ ജനുവരി വരെ എഐസിസി സോഷ്യല്‍ മീഡിയ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു അനില്‍.കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് നടത്തിയ പരാമര്‍ശത്തെയും ചാനല്‍ ചര്‍ച്ചയില്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചു.
"കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു. സ്‌മൃതിയെപ്പോലുള്ളവരെ അവഹേളിക്കുന്നതാണോ കോണ്‍ഗ്രസിന്‍റെ സ്‌ത്രീ ശാക്തീകരണം. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായ ദേശീയ താല്‍പര്യത്തിനായി ആ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. കര്‍ണാടകയില്‍ ബി.ജെ.പിയും ജെ.ഡി.എസും അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്ബോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്ബടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പ്രശ്നമല്ല കോണ്‍ഗ്രസിന്റെ പ്രശ്നം, കോണ്‍ഗ്രസിന്റെ പ്രശ്നമല്ല രാജ്യത്തിന്റെ പ്രശ്നം എന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം" - അനില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്