മൂവാറ്റുപുഴ: എഴുത്തുകാരനും പ്രഭാഷകനുമായ കടാതി വേലമ്മാകുടിയിൽ ഷാജി (കടാതി ഷാജി, 57) നിര്യാതനായി. കഥകൾ, നോവലുകൾ, നിരൂപണങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായ ഷാജി കൊവിഡ് ബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരളസാഹിത്യഅക്കാഡമി ഗവേഷണ സ്‌കോളർഷിപ്പ്, ആശാൻ സ്മാരക സാഹിത്യവേദി, വിപഞ്ചിക സാഹിത്യവേദി, സാഹിതീ സംഗമം, സുവർണരേഖ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മൂന്ന് നോവലുകളും ആറ് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
വീക്ഷണം വാരാന്ത്യത്തിലും വിപഞ്ചികയിലും നിരൂപണ പംക്തികൾ കൈകാര്യം ചെയ്തിരുന്നു. ഓൾ ഇന്ത്യ റേഡിയോയിലും മറ്റു വിവിധ വേദികളിലുമായി അയ്യായിരത്തോളം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. മൂവാറ്റുപുഴക്കടുത്ത് കടാതിയിൽ ജനിച്ച ഷാജി ഹൈഡ്രോളജി വകുപ്പിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: സതി (ആരോഗ്യവകുപ്പ് ജീവനക്കാരി), ഏക മകൻ: പാർത്ഥിക്ക് ഷാജി (കോതമംഗലം എം.എ. എൻജിനിയറിംഗ് കോളേജിൽ ബിടെക് വിദ്യാർത്ഥി). സംസ്‌കാരം (ഒക്ടോബർ 1) രാവിലെ 10.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1