കൊച്ചി: എഴുത്തുകാരനും സാംസ്‌കാരികപ്രവർത്തകനുമായ കലൂർ ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: അനീഷ് ബേബി. മക്കൾ: നിഖിൽ, നീരജ്. മരുമകൾ: അനുപമ നിഖിൽ.
സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, കൊച്ചിൻ വെൽഫെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി, എഡ്രാക്ക് എളമക്കര മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. ബാലസാഹിത്യം, നോവൽ, ചെറുകഥ, നാടകം, ജീവചരിത്രം എന്നീ വിഭാഗങ്ങളിൽ 19 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റുകളുടെയും പത്ര, മാസികകളുടെയും ശേഖരത്തിന്റെ ഉടമയായിരുന്നു.
കളമശേരി ഗവ. ഐ.ടി.ഐ പഠനശേഷം കൊച്ചി നേവൽ ബേസ്, ടാറ്റാ ഓയിൽ, ഹിന്ദുസ്ഥാൻ ലിവർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. 12 വർഷം ഓഫീസ് സ്റ്റേഷനറി വ്യാപാരം ചെയ്തു.
കട്ട് കട്ട്, ചിത്രസുധ, ബാലലോകം മാസികകളിൽ പത്രാധിപ സമിതി അംഗമായിരുന്നു. സിനിമാ മാസികകളിൽ സിനിമാ, നാടക നിരൂപണങ്ങളും അഭിനേതാക്കളുടെ അഭിമുഖങ്ങളും എഴുതി.
സഹൃദയ ഗ്രന്ഥശാല പുരസ്‌കാരം, യുവകലാ തരംഗ് അവാർഡ്, കേരള കവിസമാജത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, ദർശന ബാലസാഹിത്യ അവാർഡ്, ഡോ.ബി.ആർ. അംബേദ്ക്കർ നാഷണൽ എക്‌സലൻസ് അവാർഡ്, ജില്ലാ ലൈബ്രറി കൗൺസിൽ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1