തിരുവനന്തപുരം: മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ പീഡന പരാതി നല്‍കിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് മൊഴി നല്‍കിയത്. എട്ട് വര്‍ഷമായി പി സി ജോര്‍ജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
എല്ലാ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം ചെയ്ത പ്രവൃത്തി അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അദ്ദേഹം വിളിച്ച ഓരോ ഫോണ്‍ കോളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഗസ്റ്റ് ഹൗസിലേക്ക് വരാന്‍ പറയുന്നതടക്കമുള്ള ഓരോ ഫോണ്‍ കോളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
വിളിക്കുമ്പോഴൊക്കെ തിരുവനന്തപുരത്ത് ഇല്ലെന്നാണ് പറയാറുള്ളത്. പിന്നീട് മേയ് അഞ്ചാം തീയതി അദ്ദേഹം ഈരാറ്റുപേട്ടയിലെ വീട്ടില്‍ വിളിക്കുന്നു. അന്ന് ഞാന്‍ ആ വീട്ടിന്റെ സിറ്റ് ഔട്ടില്‍ വരെ മാത്രമാണ് പോയതെന്ന് പരാതിക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, പരാതിക്കാരിയുടെ പേര് പി സി ജോര്‍ജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പി സി ജോര്‍ജിനെതിരെ പുതിയ പരാതി നല്‍കുമെന്ന് പരാതിക്കാരി അറിയിച്ചു. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയാണ് പി സി ജോര്‍ജിനെതിരെ കേസ് നല്‍കിയത്.
തുടര്‍ന്ന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി പത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്