പരിക്കേറ്റ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് നവീൻ പട്‌നായിക്

JUNE 4, 2023, 1:29 PM

ഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിക്കുകയും ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ച്, പ്രത്യേകിച്ച് റെയില്‍ അപകടത്തില്‍പ്പെട്ടവരുടെ ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ഒഡീഷയിലെ വിവിധ ആശുപത്രികളില്‍ പരിക്കേറ്റ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിഎംഒ പ്രസ്താവനയില്‍ പറഞ്ഞു.

ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജീവന്‍ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. പരിക്കേറ്റവര്‍ക്ക് വേണ്ടി രക്തം ദാനം ചെയ്യാന്‍ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും സാധാരണക്കാരും മുന്നോട്ട് വരുന്നുണ്ടെന്ന് സിഎംഒ പ്രസ്താവനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

'എല്ലാ ജീവനും വിലപ്പെട്ടതാണ്' എന്ന് അടിവരയിടുന്ന നയമാണ് ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതെന്ന്  മുഖ്യമന്ത്രി പട്നായിക് പ്രധാനമന്ത്രി മോദിയോട് പറഞ്ഞു, രക്ഷാപ്രവര്‍ത്തനം മുതല്‍ പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ച് ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ വരെ, ജീവന്‍ രക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.

1,175 രോഗികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അതില്‍ 793 പേര്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതായും പട്‌നായിക് പറഞ്ഞു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 382 യാത്രക്കാര്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam