ഒരു വലിയ കുലുക്കം അനുഭവപ്പെട്ടു: കോറോമാണ്ടല്‍ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന എന്‍ഡിആര്‍എഫ് ജവാന്‍ പറയുന്നു

JUNE 4, 2023, 10:58 AM

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു എന്‍ഡിആര്‍എഫ് ജവാന്‍ വെങ്കിടേഷ് എന്‍ കെ. യാത്രക്കിടെ പെട്ടെന്ന് ഒരു വലിയ കുലുക്കം അനുഭവപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന് കോച്ചിലെ ചില യാത്രക്കാര്‍ താഴേക്ക് വീഴുന്നത് കണ്ടു. വെങ്കിടേഷിന്റെ സീറ്റ് നമ്പര്‍ 58 തേര്‍ഡ് എസി കോച്ചിലായിരുന്നു.

അപ്പോഴാണ് കോറോമാണ്ടല്‍ എക്‌സ്പ്രസ് പാളം തെറ്റിയെന്ന് മനസ്സിലാകുന്നത്. ഉടന്‍ വെങ്കിടേഷ് ബറ്റാലിയനിലെ തന്റെ സീനിയര്‍ ഇന്‍സ്‌പെക്ടറെ വിളിച്ച് അപകടത്തെക്കുറിച്ച് അറിയിച്ചു. എന്‍ഡിആര്‍എഫ് കണ്‍ട്രോള്‍ റൂമിലേക്ക് വാട്സ്ആപ്പില്‍ വെങ്കിടേഷ് അയച്ച സൈറ്റിന്റെ 'ലൈവ് ലൊക്കേഷന്‍' അപകടസ്ഥലത്തെത്താന്‍ ഫസ്റ്റ് റെസ്‌ക്യൂ ടീമുകള്‍ ഉപയോഗിച്ചതായി അധികൃതര്‍ പിടിഐയോട് പറഞ്ഞു.

പ്രാഥമിക രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തെക്കുറിച്ച് അടിയന്തര സേവനങ്ങളെ അറിയിച്ച ആദ്യത്തെ വ്യക്തി അദ്ദേഹമാണെന്ന് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

vachakam
vachakam
vachakam

കൊല്‍ക്കത്തയിലെ എന്‍ഡിആര്‍എഫിന്റെ രണ്ടാം ബറ്റാലിയനൊപ്പം സേവനം അനുഷ്ടിക്കുന്ന 39 കാരനായ ജവാന്‍ പിന്നീട് കോച്ചിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിച്ചു. ആദ്യ യാത്രക്കാരനെ പുറത്ത് കൊണ്ടുവന്ന് റെയില്‍വേ ട്രാക്കിന് സമീപമുള്ള കടയില്‍ ഇരുത്തി മറ്റുള്ളവരെ സഹായിക്കാന്‍ ഓടി.

പരിക്കേറ്റതും കുടുങ്ങിയതുമായ യാത്രക്കാരെ കണ്ടെത്താന്‍ ഞാന്‍ എന്റെ മൊബൈല്‍ ഫോണ്‍ ലൈറ്റ് ഉപയോഗിച്ചു. ഞാന്‍ അവരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. ഇരുട്ടായിരുന്നു, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ നാട്ടുകാരും മൊബൈല്‍ ഫോണുകളും ടോര്‍ച്ചുകളും ഉപയോഗിച്ച് യാത്രക്കാരെ സഹായിച്ചു. അദ്ദേഹം പറഞ്ഞു.

എനിക്ക് ഒരു വലിയ കുലുക്കം അനുഭവപ്പെട്ടു... അപ്പോള്‍ എന്റെ കോച്ചിലെ ചില യാത്രക്കാര്‍ താഴെ വീഴുന്നത് ഞാന്‍ കണ്ടു. ഞാന്‍ ആദ്യത്തെ യാത്രക്കാരനെ പുറത്ത് കൊണ്ടുവന്ന് റെയില്‍വേ ട്രാക്കിനടുത്തുള്ള ഒരു കടയില്‍ ഇരുത്തി... തുടര്‍ന്ന് മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ ഓടി, ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന റിലീഫ് ട്രെയിനില്‍ നിന്ന് വെങ്കിടേഷ് പിടിഐയോട് പറഞ്ഞു.

vachakam
vachakam
vachakam

ഇരകളെ അവര്‍ക്ക് ലഭ്യമായതെല്ലാം നല്‍കി സഹായിച്ച ഒരു മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെയുള്ള നാട്ടുകാരാണ് യഥാര്‍ത്ഥ രക്ഷകരെന്ന് അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam