ന്യൂഡൽഹി: ഒന്നിലധികം പദവികളിലിരിക്കുന്ന ജനപ്രതിനിധികൾക്ക് ഒറ്റ പെന്ഷന് എന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. ഇതുപ്രകാരം മറ്റ് പദവികളിലിരുന്ന് മുന്‍ എംപിമാർ പെന്ഷന് വാങ്ങുന്നത് വിലക്കി പാർലമെന്റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി.
ഇതോടെ മുന്‍ എംപിമാർ മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് എഴുതി നല്‍കണം. നിയമസഭ പെൻഷനും എംപി പെൻഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും, കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്ഷന് വാങ്ങാനാവില്ലെന്നും വിജ്ഞാപനത്തിലുണ്ട്.
പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാകും. മാത്രമല്ല രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണർമാരും പുതിയ നിയമത്തിന്റെ പരിധിയിൽ വരും.
സംസ്ഥാന സർക്കാരുകളിൽ മന്ത്രിമാരായിരിക്കുന്ന മുൻ എംപിമാർക്ക് വരെ നിലവിൽ പെൻഷൻ ലഭിക്കുന്നുണ്ട്. ഒരു മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വർഷവും 2,000 രൂപ വീതവുമാണ് പെന്ഷന് തുക.
എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്ന ഇവർക്കും പുതിയ നിർദ്ദേശം തടയിടും. സർക്കാർ സർവീസിലിരുന്ന ശേഷം എംപിമാരായവർക്കും ഇനി ഒരു പെൻഷനേ അർഹതയുണ്ടാവൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്