തടവിലാക്കപ്പെട്ട ക്രെംലിൻ വിമർശകൻ അലക്സി നവൽനിക്കെതിരായ പുതിയ ക്രിമിനൽ കേസ് മെയ് 31 ന് മോസ്കോ കോടതി പരിഗണിക്കും

MAY 26, 2023, 6:08 PM

മോസ്‌കോ: ക്രെംലിന്‍ വിമര്‍ശകന്‍ അലക്‌സി നവല്‍നിക്കെതിരെ തീവ്രവാദ പ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എടുത്ത പുതിയ ക്രിമിനല്‍ കേസില്‍ മെയ് 31 ന് മോസ്‌കോ കോടതി പ്രാഥമിക വാദം കേള്‍ക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിന് അപകീര്‍ത്തിപ്പെടുത്തുകയും വന്‍ അഴിമതി ആരോപിക്കുകയും ചെയ്തുകൊണ്ട് പ്രശസ്തിയിലേക്ക് ഉയര്‍ന്ന നവല്‍നി തനിക്കെതിരെ ഒരു അസംബന്ധമായ തീവ്രവാദ കേസ് തുറന്നിട്ടുണ്ടെന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ കേസില്‍ അദ്ദേഹത്തിന് 30 വര്‍ഷം കൂടി തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.  വഞ്ചനയ്ക്കും കോടതിയലക്ഷ്യത്തിനും നവല്‍നി ഇതിനകം 11 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്.

നാസിസത്തിന്റെ പുനരധിവാസം, തീവ്രവാദ സമൂഹത്തിന്റെ സംഘടന, തീവ്രവാദ പ്രവര്‍ത്തനത്തിന് പരസ്യമായി അഭ്യര്‍ത്ഥിക്കുക, നിയമം ലംഘിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കുക തുടങ്ങിയ റഷ്യന്‍ ക്രിമിനല്‍ കോഡിലെ ആറ് വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് നവല്‍നിക്കെതിരെയുള്ള പുതിയ കുറ്റങ്ങളെന്നാണ് കോടതി രേഖയില്‍ പറയുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ മാസം, സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു ജനപ്രിയ സൈനിക ബ്ലോഗറും ഉക്രെയ്നിലെ റഷ്യയുടെ സൈനിക കാമ്പെയ്നിന്റെ പിന്തുണക്കാരനുമായ വ്‌ലാഡ്ലെന്‍ ടാറ്റര്‍സ്‌കിയുടെ കൊലപാതകവുമായി നവല്‍നി അനുയായികള്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് നവല്‍നി അനുയായികള്‍ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam