കിയവ്: യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. കരിങ്കടലിനു സമീപത്തെ ഒഡേസയിലെ ബഹുനില ജനവാസ കേന്ദ്രത്തിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ പറഞ്ഞു.
ഒഡേസയിൽ തന്നെ മറ്റൊരു ജനവാസമേഖലക്കു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കരിങ്കടലിനു സമീപത്തെ സ്നേക് ദ്വീപിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങിയെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആക്രമണം നടന്നത്.
ലുഹാൻസ്ക് പ്രവിശ്യയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ലിസിചാൻസ്ക് നിയന്ത്രണത്തിലാക്കാൻ റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്.
യുക്രെയ്ന് 800 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
ബൈഡൻ അധികാരമേറ്റെടുത്ത ശേഷം ഇതുവരെയായി 700 കോടി ഡോളറിന്റെ സഹായമാണ് യു.എസ് യുക്രെയ്ന് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്