യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ തൊഴില്‍ രഹിതരുടെ എണ്ണം 10% ലേക്ക് ഉയര്‍ന്നു

NOVEMBER 21, 2023, 1:25 AM

ജെറുസലേം: ഇസ്രായേലില്‍ ജോലിയില്ലാത്തവരുടെ നിരക്ക് ഒക്ടോബറില്‍ 10% ആയി ഉയര്‍ന്നതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്. ഹമാസുമായുള്ള  യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഗാസ അതിര്‍ത്തിക്ക് സമീപം താമസിച്ചിരുന്ന പതിനായിരക്കണക്കിന് പൗരന്‍മാര്‍ക്ക് തങ്ങളുടെ വാസസ്ഥലം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിരുന്നു. ഇതാണ് ജോലിയില്ലാത്തവരുടെ നിരക്ക് ഉയരാന്‍ കാരണം. 

അതേസമയം പ്രധാന തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 3.4% ല്‍ സ്ഥിരത നിലനിര്‍ത്തി.

ഒക്ടോബറില്‍ 428,400 പേരാണ് തൊഴില്‍ രഹിതരായി മാറിയത്. സെപ്റ്റംബറില്‍ ഈ വിഭാഗത്തിന്റെ എണ്ണം 163,600 ആയിരുന്നു. ഒക്ടോബര്‍ 7 നാണ് ഹമാസ് ഇസ്രായേല്‍ അതിര്‍ത്തി പട്ടണങ്ങളില്‍ ആക്രമണം നടത്തിയതും യുദ്ധം പൊട്ടിപ്പുറപ്പെട്ടതും.

vachakam
vachakam
vachakam

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഏകദേശം 400,000 ഇസ്രായേലികളെ റിസര്‍വ് ഡ്യൂട്ടിക്കായി വിളിച്ചിരുന്നു. ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത് ഏകദേശം 80,000 ഇസ്രായേല്‍കാര്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ശമ്പളമില്ലാത്ത അവധിയിലാണെന്നാണ്. 

ഇസ്രായേലിന്റെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിവരയിടുന്നു, എന്നാല്‍ നിരവധി ആളുകള്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുകയോ ജോലിയില്‍ നിന്ന് പുറത്താകുകയോ ചെയ്തതിനാല്‍, സമ്പദ്വ്യവസ്ഥ നാലാം പാദത്തില്‍ ചുരുങ്ങുകയും പ്രതീക്ഷിച്ച 2.3% വളര്‍ച്ചാ നിരക്കില്‍ നിന്ന് പിന്നോട്ടു പോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam