ടൊറന്റോ: കാനഡയിൽ 21കാരനായ ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവിനെ വെടിവെച്ച് കൊന്നതെന്ന് കരുതുന്ന 39കാരനെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പൊലീസ് ചൊവ്വാഴ്ച അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ടൗണിലെ ഷെർബോൺ ടി.ടി.സി സ്റ്റേഷനിലേക്കുള്ള ഗ്ലെൻ റോഡ് പ്രവേശന കവാടത്തിൽ വച്ചാണ് കാർത്തിക്ക് വെടിയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ജോർജ് സ്ട്രീറ്റിന് സമീപം ദുണ്ടാസ് സ്ട്രീറ്റ് ഈസ്റ്റിന്റെ വടക്ക് ഭാഗത്ത് നടക്കുകയായിരുന്ന എലിജ എലിയാസർ മഹെപത്ത് എന്നയാളെയും എഡ്വിൻ വെടിവെച്ചു കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ന്യൂഡൽഹി ഗാസിയാബാദ് സ്വദേശിയാണ് കാർത്തിക്. പ്രതി അറസ്റ്റിലായ വിവരം പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി കാർത്തികിന്റെ പിതാവ് ജിതേഷ് വാസുദേവ് പി.ടി.ഐയോട് പറഞ്ഞു. ടൊറന്റോയിലെ സ്‌കൂളിൽ ചേരാനായി കാർത്തിക് കഴിഞ്ഞ മൂന്ന് വർഷമായി കഠിനമായി പഠിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്