ഒട്ടാവ - ടോയ്‌ലറ്റിൽ നിന്ന് സൂം വഴി പാർലമെന്ററി ചർച്ചയിൽ പങ്കെടുത്തതിൽ മാപ്പ് പറഞ്ഞ് കാനഡ എംപി. കെട്ടിടത്തിലെ ശൗചാലയത്തിന്റെ പശ്ചാത്തലം മറ്റ് ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഗതി വിവാദമായത്. ലിബറൽ എംപി ഷഫ്ഖത് അലിയുടെ അശ്രദ്ധ കൺസർവേറ്റീവ് പാർട്ടി അംഗമാണ് ശ്രദ്ധയിൽപ്പെടുത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം ടോയ്‌ലറ്റിന്റെ പുറകുവശത്തെ ചുമരിലാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷത്തിനിടെ സൂം കോളിൽ ലജ്ജാകരമായ സാഹചര്യത്തിൽ പിടിക്കപ്പെട്ട രണ്ടാമത്തെ ലിബറൽ എംപിയാണ് ഷഫ്ഖത് അലി. പരിപാടിയില്‍ നേരിട്ട് പങ്കെടുത്ത കണ്‍സര്‍വേറ്റീവ് എം,പി ലൈല ഗുഡ്‌റിഡ്ജാണ് ഒരു എം.പി ശുചിമുറിയില്‍ നിന്നാണ് പങ്കെടുക്കുന്നതെന്ന സംശയം ഉന്നയിച്ചത്. ഒരാള്‍ ശുചിമുറിയിലുണ്ടെന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി സ്പീക്കര്‍ എം.പിയെ ശാസിക്കുകയായിരുന്നു. എം.പിമാര്‍ തങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിവേകം കാണിക്കണമെന്നും ഓണ്‍ലൈനിലായിരിക്കുമ്പോള്‍ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.
കൺസർവേറ്റീവ് ഹൗസ് നേതാവ് ജോൺ ബ്രസാർഡ്, അലി എവിടെയാണെന്നതിനെക്കുറിച്ചുള്ള തിങ്കളാഴ്ചത്തെ ചർച്ചയെക്കുറിച്ച് വിശദീകരിച്ചു. താൻ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇനിയൊരിക്കലും ഇതേ തെറ്റ് ആവർത്തിക്കില്ലെന്നും ഷഫ്ഖത്ത് അലി ഉറപ്പ് നൽകി. അലി ആത്മാർത്ഥമായി ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് വിഷയം അവസാനിപ്പിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ ക്രിസ് ഡി എൻട്രിമോണ്ട് പറഞ്ഞു.
മുന്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയും 55 കാരനുമായ ഷഫ്ഖത് അലി ടൊറന്റോയുടെ വടക്ക്പടിഞ്ഞാറ് ജില്ലയില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളുടെ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് നിരവധി അംഗങ്ങള്‍ സ്വകാര്യ വീഡിയോ കോളിലൂടെ ഹാജരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്