2.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ആമസോണ്‍ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി സ്ഥാപകന്‍ ജെഫ് ബെസോസ്. 10 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ 2020ല്‍ വിറ്റതിന് പിന്നാലെയാണ് ബെസോസിന്റെ പുതിയ നീക്കം. 739,000 ഓഹരികളാവും വില്‍ക്കുകയെന്ന് ബെസോസ് യു.എസ് വിപണിയെ അറിയിച്ചു.
മുന്‍ നിശ്ചയിച്ച പ്രകാരമാണ് ആമസോണ്‍ ഓഹരികള്‍ ബെസോസ് വില്‍ക്കുന്നത്. ആമസോണിലെ രണ്ട് മില്യണ്‍ ഓഹരികള്‍ വില്‍ക്കാനാണ് ബെസോസിെന്റ തീരുമാനം. കമ്ബനിയില്‍ ഏകദേശം 10 ശതമാനം ഓഹരിയാണ് ബെസോസിനുള്ളത്. 193.5 ബില്യണ്‍ ഡോളറാണ് ഓഹരികളുടെ ഏകദേശ മൂല്യം.
ബെസോസിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്ബനിയായ ബ്ലു ഒര്‍ജിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഓഹരി വില്‍പനയെന്നാണ് സൂചന.
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997ലാണ് ആമസോണ്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് വര്‍ധിച്ചതോടെ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനയാണ് ആമസോണ്‍ ഓഹരികള്‍ക്കുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്