ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്‌തിട്ടുള്ള 50 കമ്പനികളെക്കുറിച്ച് ബിഎസ്‌ഇക്ക് വിവരം ലഭിച്ചില്ല. വിപണി ചട്ടങ്ങള്‍ ലംഘിച്ചതിന്റെപേരില്‍ ആറുമാസമായി വ്യാപാരം നിര്‍ത്തിവെച്ച കമ്പനികളെക്കുറിച്ച് നേരിട്ട് അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നത്.
2020 ഡിസംബറിലാണ് ആദ്യം ഈ വിഭാഗത്തില്‍പ്പെട്ട കമ്പനികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്. തുടര്‍ന്ന് യാതൊരു മറുപടിയും ലഭിക്കാതെ വന്നപ്പോഴാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അന്വേഷണം നടത്തിയത്. കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 16ന് ഇ-മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ഓഹരികള്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് നീക്കംചെയ്യുമെന്ന അറിയിപ്പും നല്‍കിയിരുന്നു.
15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് മെയ് 26നും കമ്ബനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏറ്റവുംകൂടുതല്‍ കമ്പനികളെക്കുറിച്ച് വിവരമില്ലാത്തത് മഹാരാഷ്ട്രയിലാണ്. 14 കമ്പനികളാണ് ഓഫീസടച്ച് മുങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്