ടൂള്‍ കിറ്റ് 17 ജോഷി ജോര്‍ജ്
കേരളത്തിലെ വനിതകള്‍ ഇനി അനുഭവിക്കട്ടെ..!.
ഇനി അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളു കേരളത്തിലെ നാനാജാതിപ്പെണ്ണൂങ്ങള്‍. വനിതാ കമ്മീഷ്ന്‍ ചെയര്‍ പ്‌ഴ്‌സണായ വൈപ്പിന്‍ സ്വദേശിനി എം. സി ജോസഫൈന്‍ കണ്ണിലെ കൃഷ്ണമണിപോലെ അല്ലേ ഇവിടത്തെ വനിതാമണികളെ കാത്തുസംരക്ഷിച്ചു പോന്നത്. ഒരമ്മയെപ്പോലെ ശ്വാസിച്ചും കണ്ണുരിട്ടിയും വേണ്ടിവന്നാല്‍ രണ്ട് പെടകൊടുത്തും നേര്‍ വഴിക്ക് ഇക്കണ്ട കാലമത്രയും കൊണ്ടു നടന്നു. ഇനി കാണാം. പെണ്ണുങ്ങള്‍ നെേെട്ടാട്ടമോടാന്‍ കിടക്കുന്നതേയുള്ളു. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ഒന്നും ധൂര്‍ത്തടിക്കാതെ അരിഷ്ടിച്ച് കഴിഞ്ഞുകൂടിയത് വെറുതെയായില്ലേ..? ഒരു നല്ല സാരിപോലും മരിയാദയ്ക്കുടുക്കാന്‍ നേരം കിട്ടിയിട്ടില്ല. സമയത്തിന് ഭക്ഷണം കഴിക്കാന്‍ പറ്റിയിട്ടില്ല. സ്വന്തം വീട്ടുകാര്യം ഒന്നു നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്തിനുപറയുന്നു കാലില്‍ ഉറുമ്പ് കയറിയാല്‍പ്പോലും അതൊന്നു തൂത്തുകളയാന്‍ സമയം കിട്ടിയിട്ടില്ല.
പതിമൂന്നര ലക്ഷം രൂപ യാത്രയ്ക്കായി മാത്രം
വേണ്ടവന്നതില്‍ നിന്നുമനസ്സിലാക്കാവുന്നതേയുള്ളു നിലത്തുനില്‍ക്കാന്‍ സമയം
കിട്ടിയിരുന്നില്ല എന്ന്. ഇത് 2017 മുതല്‍ 2021ഫെബ്രുവരിവരെ മാത്രമുള്ള
കണക്കാണുകെട്ടോ..!
വിവരവും
വിദ്യാഭ്യസവുമുള്ളവരെ വേണം വനിതാകണ്മീഷനിലൊക്കെ എടുക്കാനെന്ന് ചില വിവരം
കെട്ടവരൊക്കെ വിളിച്ചു കൂകുന്നുണ്ട്. അവരോടൊക്കെയൊന്ന് പറയട്ടെ|- എറണാകുളം
മഹാരാജാസ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദം നേടി. വിാല കൊച്ചി വികസന
അതോറട്ടിയുടെ ചെയര്‍പേഴ്‌സണും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും
അങ്കമാലി നഗരസഭാ കൗണ്‍സിലറുമൊക്കെയായി പേരും പെരുമയും എടുത്ത
വനിതാരക്‌നത്തെ ആണ് നിങ്ങളിങ്ങനെ അധിക്ഷേപിക്കുന്നതെന്നോര്‍ക്കണം.
അഖിലേന്ത്യാ
ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വരെയായി
വളര്‍ന്നുപന്തലിച്ച വ്യക്തിയെപ്പറ്റി അനാവശ്യം പറയുന്നതിനും
ഒരതിരുവേണ്ടേ..?
2017 മാര്‍ച്ച് മാസം മുതല്‍, കേരള വനിതാ കമ്മീഷന്‍
അദ്ധ്യക്ഷയും സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി അംഗമാണ് എം.സി. ജോസഫൈന്‍.
പതിമൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി
നിയമസഭാമണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു എന്നത് നേരാണ്.
ആര്‍ക്ക് പോയി..? മട്ടാഞ്ചേരിക്കാര്‍ക്കുതന്നെ. മട്ടാഞ്ചേരിയാകുന്ന
ചുട്ടുപഴുത്ത പട്ടണത്തില്‍ പട്ടും ചുറ്റി നടന്ന് അട്ടഹസിച്ച് ജോസഫൈന്‍
മുന്നോട്ടു കുതിക്കുന്നതുകാണാന്‍ ആനാട്ടുകാര്‍ക്ക് യോഗമില്ലാതായിപ്പോയി.!
ഇപ്പോഴിതാ,
വിവാദ പ്രസ്താവനയില്‍ ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു
പരാതിക്കാരിയോട് കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖ കൂടി ചില
കുരുത്തംകെട്ടവര്‍ പുറത്തു വിട്ടിരിക്കുന്നു. വിവാഹ തട്ടിപ്പുകാരനായ
ഭര്‍ത്താവില്‍നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിത കമ്മീഷന്‍ അധ്യക്ഷയെ
വിളിച്ച കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയുമായി ഈ തക്കത്തിന് രംഗത്ത് വന്ന്
ഓലിയിടുന്നത്.
തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച
ഭര്‍ത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാല്‍ സംസാരത്തിനിടെ
നിങ്ങളുടെ പുരാണം കേള്‍ക്കാന്‍
സമയില്ലെന്നും നിങ്ങളെയാണ്
അടിക്കേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാവ് വി.ടി
ബല്‍റാം വിമര്‍ശിക്കുന്നത്. സംഗതി സത്യമല്ലേ ബല്‍റാമേ..? വിസ്മയയുടെ
സ്ത്രീധനക്കാര്യമല്ലേ ഇവിടെ ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടത്..? അതുപോലെ
ആയിരങ്ങളല്ലേ സ്ത്രീധനവിഷയത്തില്‍ കുരുങ്ങിക്കിടക്കുന്നത്. അതിന്
തിരക്കിട്ട് പരിഹാരം കാണുന്നതിനിടയില്‍ ഇതൊക്കെ
പൊക്കിപ്പിടിച്ചുകൊണ്ടുവരുന്നത് ശരിയാണോ..! പ്രധാനപ്പെട്ട സ്ത്രീധന വിഷയം
മുക്കിക്കളയാനല്ലേ നിങ്ങളുടെ ശ്രമം.. ഡിവൈഎഫ്‌ഐ നേതാവ് റഹീമിനുള്ള വിവരം
പോലും ബല്‍റാമിനില്ലാതെ പോയത് ജോസഫൈന്റെ കുറ്റമാണോ..?
'എന്തൊരു ഒച്ചയാണിത്' 'ആരാണിത് സംസാരിക്കുന്നത്'
'നിങ്ങള്‍
ചെയ്തത്, വിഡ്ഢിത്തം. സ്ത്രീകളാണ് ഇങ്ങനെ മണ്ടത്തരങ്ങള്‍ ചെയ്യുന്നത്'
എന്നിങ്ങനെ ആത്മാര്‍ത്ഥമായി പറയാനുള്ള സ്വാതന്ത്രൃം പോലും ഒരു വനിതാ ചെയര്‍
പേഴ്‌സണില്ലെങ്കില്‍ പിന്നെങ്ങെ നാടുനന്നാകും വനിതകള്‍ നന്നാകും...!
'വനിത കമ്മീഷന്‍ വലിയൊരു പദവിയാണ്. ആ പദവിക്കിണങ്ങും വിധം വേണ്ടേ
സംസാരിക്കാന്‍. ഇതൊക്കെ ആരോട് പറയാന്‍..! ആരു കേള്‍ക്കാന്‍...!
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1