സമാധാനത്തിനുള്ള നൊബേല്‍ ജേതാവിനെ തിരഞ്ഞെടുക്കുന്നതെങ്ങനെ ?

OCTOBER 4, 2022, 5:53 AM

2022ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ ഒക്ടോബര്‍ 7 ന് ഓസ്ലോയില്‍ പ്രഖ്യാപിക്കും. ഈ പുരസ്‌കാരത്തിന് അര്‍ഹരായവരെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹത ആര്‍ക്കാണെന്ന് നോക്കാം.

സ്വീഡിഷ് വ്യവസായി ആല്‍ഫ്രഡ് നൊബേല്‍ ഏര്‍പ്പെടുത്തിയ അഞ്ചു നൊബേല്‍ സമ്മാനങ്ങളിലൊന്നാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. 'രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും സേനാവിന്യാസം കുറയ്ക്കാനും സമാധാന ഉച്ചകോടികള്‍ പ്രോത്സാഹിപ്പിക്കാനും നടത്താനുമുള്ള ശ്രമങ്ങള്‍ക്കാണ്' ഈ അവാര്‍ഡ് ലഭിക്കാനുള്ള അര്‍ഹതയുള്ളത്.

പാര്‍ലമെന്റ് അംഗങ്ങള്‍, നിലവിലെ രാഷ്ട്രത്തലവന്മാര്‍, ചരിത്രം, സാമൂഹിക ശാസ്ത്രം, നിയമം, തത്ത്വചിന്ത എന്നീ വിഷയങ്ങളുടെ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, മുന്‍ സമാധാന നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് അവാര്‍ഡ് ലഭിക്കാനുള്ള അര്‍ഹതയുള്ളവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുന്നത്.

vachakam
vachakam
vachakam

ഈ വര്‍ഷം 343 നോമിനികളാണുള്ളത്. അര്‍ഹതയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക 50 വര്‍ഷത്തേക്ക് രഹസ്യമായി സൂക്ഷിക്കും. നോര്‍വീജിയന്‍ പാര്‍ലമെന്റ് നിയോഗിച്ച അഞ്ച് വ്യക്തികള്‍ അടങ്ങുന്ന നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് ജേതാവിനെ തീരുമാനിക്കുന്നത്. മിക്കപ്പോഴും വിരമിച്ച രാഷ്ട്രീയ പ്രവര്‍ത്തകരാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അംഗങ്ങള്‍. എന്നാല്‍ നിലവിലെ കമ്മിറ്റിയെ നയിക്കുന്നത് ഒരു അഭിഭാഷകനും ഒരു അക്കാദമിക് വിദഗ്ധനുമാണ്.

നോര്‍വീജിയന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നൊബേല്‍ കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കുന്നത്. 

എങ്ങനെയാണ് ജേതാവിനെ തീരുമാനിക്കുന്നത്?

vachakam
vachakam
vachakam

അവാര്‍ഡ് ലഭിക്കാനുള്ള അര്‍ഹതയുള്ളവരുടെ നാമനിര്‍ദ്ദേശങ്ങള്‍ ജനുവരി 31-ന് അവസാനിക്കും. ഫെബ്രുവരിയില്‍ നടക്കുന്ന കമ്മിറ്റിയുടെ ആദ്യ യോഗത്തിന് ശേഷം കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് സ്വന്തമായി നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. അവര്‍ എല്ലാ നോമിനേഷനുകളും ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ഒരു ഷോര്‍ട്ട്ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നു. ഓരോ നോമിനിയെയും ഒരു കൂട്ടം സ്ഥിരം ഉപദേശകരും മറ്റ് വിദഗ്ധരും വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യും.

നോമിനേഷനുകള്‍ ചര്‍ച്ച ചെയ്യാന്‍ സമിതി മാസത്തിലൊരിക്കല്‍ യോഗം ചേരും. ഒക്ടോബറിന്റെ തുടക്കത്തില്‍ നടക്കുന്ന അന്തിമ കമ്മിറ്റി യോഗത്തില്‍ ജേതാവിനെ തീരുമാനിക്കും. തിരഞ്ഞെടുപ്പില്‍ സമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ അഭിപ്രായം അല്ലെങ്കില്‍ ഭൂരിപക്ഷ വോട്ടിലൂടെയാണ് തീരുമാനത്തിലെത്തുക.

1994-ല്‍ ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് ഇസ്രയേലിന്റെ ഷിമോണ്‍ പെരസിനും യിത്സാക് റാബിനുമൊപ്പം സമ്മാനം പങ്കിട്ടപ്പോള്‍ പ്രതിഷേധമായി ഒരു അംഗം രാജിവച്ചിരുന്നു. നാമനിര്‍ദ്ദേശങ്ങളുടെ മുഴുവന്‍ പട്ടികയും രഹസ്യമായി സൂക്ഷിക്കുമ്പോഴും നോമിനേറ്റര്‍മാര്‍ക്ക് അവ വെളിപ്പെടുത്താന്‍ സ്വാതന്ത്ര്യമുണ്ട്.

vachakam
vachakam

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നോര്‍വീജിയന്‍ നിയമനിര്‍മ്മാതാക്കള്‍ അവരുടെ നോമിനികളുടെ പേരുകള്‍ മുന്‍കൂട്ടി പുറത്തു വിടുന്നുണ്ട്. അവസാന ഒമ്പത് വിജയികളില്‍ ഏഴു പേരും ആ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടരുന്നു. നോര്‍വീജിയന്‍ നിയമനിര്‍മ്മാതാക്കളില്‍ നിന്ന് റോയിട്ടേഴ്സ് നടത്തിയ സര്‍വേ പ്രകാരം ഈ വര്‍ഷം സ്വീഡനിലെ ഗ്രേറ്റ തന്‍ബെര്‍ഗ്, ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍, ബെലാറസ് വിമതരായ സ്വിയാറ്റ്ലാന സിഖാനോസ്‌കായ, മരിയ കോള്‍സ്നിക്കോവ, വെറോണിക്ക സെപ്കലോ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

റഷ്യയുടെ അലക്സി നവാല്‍നി, പോപ്പ് ഫ്രാന്‍സിസ്, ബ്രിട്ടീഷ് പ്രകൃതി സംപ്രേഷണം ചെയ്യുന്ന ഡേവിഡ് ആറ്റന്‍ബറോ, തുവാലുവിന്റെ വിദേശകാര്യ മന്ത്രി സൈമണ്‍ കോഫെ, എന്നിവരെയും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

നൊബേല്‍ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യണ്‍ സ്വീഡന്‍ ക്രോണ ( ഏതാണ്ട് 3 കോടി 32 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയും ആഗോള ശ്രദ്ധയും ജേതാവിനു ലഭിക്കുന്നു. നോബല്‍ സമ്മാന ജേതാവാകുന്നത് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് 1984 ലെ സമ്മാന ജേതാവായ ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു പറഞ്ഞു.

വെള്ളിയാഴ്ച ഓസ്ലോയിലെ നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1100 സിഇടിയില്‍ (0900 ജിഎംടി) നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍ ബെറിറ്റ് റെയ്സ്-ആന്‍ഡേഴ്സണ്‍ പ്രഖ്യാപനം നടത്തും. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് ഓസ്ലോ സിറ്റി ഹാളിലാണ് ചടങ്ങുകള്‍ നടത്തുക.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam